പന്തളം: മകരവിളക്കിനു ശബരിമലയല്‍ അയ്യപ്പനു ചാര്‍ത്താന്‍ പന്തളത്തു നിന്നും തിരുവാഭരണങ്ങള്‍ കൊണ്ടുപോകുന്ന പേടക വാഹക സംഘത്തെ നിശ്ചയിച്ചു. വലിയകോയിക്കല്‍ കൊട്ടാരം നിര്വ്വാഹകസംഘമാണ് ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന് പിള്ളയുടെ നേതൃത്വത്തില്‍ 22 അംഗ സംഘത്തെ തിരഞ്ഞെടുത്തത്.
ജനുവരി 12 ന് ഉച്ചക്ക് ഒന്നിനാണ് വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്നും തിരുവാഭരണഘോഷയാത്ര പുറപ്പെടുന്നത്. പന്തളം രാജാവ് വളര്‍ത്തുമകനായ അയ്യപ്പനെ അണിയിച്ചൊരുക്കാനായി തനിതങ്കത്തില്‍ തീര്‍ത്തതാണ് പഴക്കം നിശ്ചയിച്ചിട്ടില്ലാത്ത അമൂല്യമായ തിരുവാഭരണങ്ങള്‍.
മകരം ഒന്നിന് മകരസംക്രമസന്ധ്യയില്‍ തിരുവാഭരണങ്ങള്‍ ചാര്‍ത്തിയാണ് ശബരിമലയല്‍ ദീപാരാധന നടക്കുക. ഘോഷയാത്ര തുടങ്ങുമ്പോള്‍ തിരുവാഭരണങ്ങളടങ്ങുന്ന പ്രധാനപേടകം കുളത്തിനാല്‍ ഗംഗാധരന് പിള്ളയും കലശക്കുടമടങ്ങുന്ന പേടകം മരുതവനശിവന്പിള്ളയും കൊടിപ്പെട്ടി കിഴക്കേതോട്ടത്തില്‍ പ്രതാപചന്ദ്രന്‍നായരും ശിരസ്സിലേറ്റും. മറ്റുള്ള സംഘാംഗങ്ങള്‍ ഉണ്ണിക്കൃഷ്ണന്, ഗോപാലകൃഷ്ണപിള്ള, രാജന്, ഭാസ്കരകുറുപ്പ്, ഉണ്ണികൃഷ്ണപിള്ള, വിനോദ്, അശോകന്, വിജയന്, ഉണ്ണി, ഓമനക്കുട്ടന്, തുളസി, വിനീത്, രാജന്, സുനില്‍, മധു, പ്രവീണ്‍കുമാര്‍, ഗോപിനാഥകുറുപ്പ്, ദീപു എന്നിവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: