വെള്ളറട: സിപിഎം ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് കൊല്ലയില്‍ പഞ്ചായത്തില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. കടകള്‍ അടഞ്ഞുകിടന്നു. പ്രതിഷേധസൂചകമായി ബിജെപി റോഡ് ഉപരോധിച്ചു.
കഴിഞ്ഞ കുറെ നാളുകളായി സിപിഎമ്മിന്റെ നരനായാട്ട് കൊല്ലയില്‍ പഞ്ചായത്തില്‍ വര്‍ധിച്ചുവരുകയാണ്. തിരുവനന്തപുരത്തെ കണ്ണൂര്‍ ആക്കുവാന് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ നേതൃത്വത്തിലാണ് ഈ ആക്രമണങ്ങള്‍ അഴിച്ചു വിടുന്നത്.
രാത്രിയുടെ മറവില്‍ പഞ്ചായത്തിലെ ധനുവച്ചപുരത്തു സിപിഎം ആക്രമണം നടത്തി. ചെമ്മരുത്തംകാട് ശ്രീധര്‍മ ശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചു വച്ചിരുന്ന വിളംബര ആര്‍ച്ചും ക്ഷേത്രത്തിന്റെ ഫഌക്സ് ബോര്‍ഡുകളും കാണിക്ക വഞ്ചിയും ശബ്ദക്രമീകരണത്തിനുവേണ്ടി വച്ചിരുന്ന ഉപകരണങ്ങളും സിപിഎമ്മുകാര്‍ തീയിട്ട നശിപ്പിച്ചു. ഇതിനു ശേഷം ധനുവച്ചപുരം ചാരുവിളാകം ലക്ഷം വീട് കോളനിയില്‍ ശരത്തിന്റെയും മണികണ്ഠന്റെയും വീട് തീയിട്ടു. കോളനിയിലെ പൊതു കിണറില്‍ മാലിന്യം കൊണ്ടിടുകയും ചെയ്തു. ശരത്തിന്റെ വീട് പകുതിയോളം കത്തി നശിച്ചു. നാട്ടുകാര്‍ തീയണക്കുകയായിരുന്നു. ശരത്തിനെ രണ്ടു ദിവസം മുമ്പാണ് ധനുവച്ചപുരത്തു വച്ചു സിപിഎം ഗുണ്ടകള്‍ വെട്ടി പരിക്കേല്‍പ്പിച്ചത്. മാരകമായ പരിക്കേറ്റ ശരത് ഇപ്പോഴും ചികിത്സയിലാണ്.
പുല്‍ക്കൂട് തകര്‍ത്ത് നാട്ടില്‍ മതത്തെ വൃണപ്പെടുത്താന്‍ ശ്രമിച്ചിട്ട് ബിജെപിക്കാരുടെ മേല്‍ പഴിചാരി പഞ്ചായത്തില്‍ സിപിഎം – ഡിവൈഎഫ്ഐ ഗുണ്ടകള്‍ കലാപങ്ങള്‍ സൃഷ്ടിക്കുന്നു. പോലീസിനെ മര്‍ദിക്കുകയും പോലീസ് വാന്‍ അടിച്ചുതകര്‍ക്കുകയും വീടുകള്‍ക്കുനേരെ കല്ലെറിയുകയും ചെയ്തു. വീടിനുള്ളില്‍ കയറി പോലീസ് നോക്കിനില്‍ക്കെ രജിത എന്ന യുവതിയുടെ അടിവയറ്റില്‍ ചവിട്ടുകയും ബിജെപി ക്കാരെ തിരഞ്ഞുപിടിച്ച മര്‍ദിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: