സൂറിക്ക്: തുടര്‍ച്ചയായ രണ്ടാം വര്‍ഷവും പോര്‍ച്ചുഗല്‍ നായകന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ലോകത്തെ മികച്ച ഫുട്ബോളര്. അമേരിക്കയുടെ കാര്‍ളി ലോയ്ഡാണ് മികച്ച വനിതാ താരം.
യൂറോപ്യന്‍ ഫുട്ബോള്‍ കിരീടവും സ്പാനീഷ് ലീഗില്‍ റയാല്‍ മാഡ്രിഡിന് യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് കിരീടവും നേടാന്‍ വഴിയൊരുക്കിയ പ്രകടനത്തിന്റെ മികവിലാണ് ഫിഫ പ്ലെയര്‍ ഓഫ് ദ ഇയര്‍ പുരസ്കാരത്തിന് റൊണാള്‍ഡോയെ തെരഞ്ഞെടുത്തത്. നാലാം തവണയാണ് പുരസ്കാരം റൊണാള്ഡോയെത്തേടിയെത്തുന്നത്. ഫിഫ ആസ്ഥാനത്ത് ഇന്നലെ അര്‍ധരാത്രി നടന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം.
‘ഞാന്‍ സന്തുഷ്ടനാണ്. 2016 എന്റെ കരിയറിലെ ഏറ്റവും മികച്ച വര്‍ഷമാണെന്നു പറയാന്‍ ഇതു ധാരാളം ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റീനോയുടെ കൈയില്‍നിന്നു പുരസ്കാരം സ്വീകരിച്ച ശേഷം ക്രിസ്റ്റ്യാനോ പറഞ്ഞു.
മികച്ച പുരുഷ കോച്ചിനുള്ള പുരസ്കാരം ലെസ്റ്റര്‍ സിറ്റിയുടെ ക്ലോഡിയോ റാനിയേരിയും മികച്ച വനിതാ കോച്ചിനുള്ള പുരസ്കാരം ജര്‍മനിയുടെ സില്‍വിയ നെയ്ദും സ്വന്തമാക്കി. അത്ലറ്റിക്കോ നാഷണല്‍ കൊളംബിയിയലെ പുഷ്കാസ് ഫെയര്‍ പ്ലേ പുരസ്കാരം നേടി.
മലേഷ്യയുടെ മുഹമ്മദ് ഫൈസ് ബിന്‍ സുബ്രി മികച്ച ഗോളിനുള്ള പുരസ്കാരം സ്വന്തമാക്കി.2008ലായിരുന്നു ആദ്യത്തെ ‘ഫിഫ പ്ലെയര്‍ ഓഫ് ദ ഇയര്‍’ പുരസ്കാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയത്. അര്‍ജന്റീനിയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സി, ഫ്രഞ്ച് സ്ട്രൈക്കര്‍ ആന്‍േറായിന്‍ ഗ്രീസ്മാന് എന്നിവരെ പിന്തള്ളിയാണ് ക്രിസ്റ്റ്യാനോ നേട്ടം കരസ്തമാക്കിയത്.
്
പ്രതികരിക്കാൻ ഇവിടെ എഴുതുക: