കൊട്ടാരക്കര: സിപിഎം നേതാവിന്റെ വീട്ടില്‍ ജപ്തിക്കെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച സംഭവത്തില്‍ സിപിഎം നേതാവ് ശ്രീകുമാറിനെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ദിവസം ഒരാള്‍ പോലീസ് പിടികൂടിയെങ്കിലും സംഭവത്തിലെ പ്രധാനി കണ്മുന്നില് ഉണ്ടായിട്ടും പിടികൂടുന്നില്ലെന്നആക്ഷേപവും ശക്തമാണ്. മൂഴിക്കോട് വിപിന്‍ഭവനില്‍ വിഷ്ണു(22)വിനെയാണ് കൊട്ടാരക്കര എസ്ഐ ശിവപ്രകാശും സംഘവും അറസ്റ്റ് ചെയ്തത്. ഇയാളുടെ ബൈക്കും പോലീസ് പിടിച്ചെടുത്തു.
എട്ടോളം ക്രിമിനല്‍കേസുകളില്‍ പ്രതിയാണ് വിഷ്ണു. സിപിഎം കോട്ടാത്തല മൂഴിക്കോട് ബ്രാഞ്ച് സെക്രട്ടറിയും, ലോക്കല്‍ കമ്മിറ്റിയംഗംവും മുന്‍ പഞ്ചായത്ത് മെമ്പറുമായ എസ്. ശ്രീകുമാര്‍ ഉള്‍പ്പടെ അഞ്ചുപേരാണ് കേസിലെ പ്രതികള്‍. ഇവര്‍ ഒളിവിലാണെന്നാണ് പോലീസ് വാദം. ഇവര്‍ക്കായി തിരച്ചില്‍ നടക്കുകയാണെും പോലീസ് പറയുന്നു. ശ്രീകുമാര്‍ നിരവധി കേസില്‍ പ്രതിയായിരുന്നെങ്കിലും ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ചില കേസുകള്‍ ഒഴിവാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാരുടെ ജോലി തടസപ്പെടുത്തി എന്നതുള്‍പ്പടെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്ടര്‍ ചെയ്തിരിക്കുന്നത്. കൊട്ടാരക്കര താലൂക്ക് റവന്യു റിക്കവറി ഡെപ്യൂട്ടി തഹസില്‍ദാര്‍ അജിത്ജോയി, പുത്തൂര്‍ വില്ലേജ് ഓഫീസര്‍ ശ്രീജ സി.എസ് എന്നിവര്‍ക്കാണ് കഴിഞ്ഞ വെള്ളിയാഴ്ച മര്‍ദ്ദനമേറ്റത്. മോട്ടോര്‍ വാഹന വകുപ്പിന്റെ കുടിശ്ശിക ജപ്തി നടപടികളുമായി ബന്ധപ്പെട്ട് കോട്ടാത്തല മൂഴിക്കോട് ശ്രീ’വനില്‍ എസ്. ശ്രീകുമാറിന്റെ വീട്ടിലെത്തിയ ഉദ്യോഗസ്ഥരെ അഞ്ചംഗസംഘം കയ്യേറ്റം ചെയ്യുകയായിരുന്നു. റവന്യൂ സംഘത്തിലുണ്ടായിരുന്ന മേഹനകുമാരന്നായര്, സുരേഷ്, ഡ്രൈവര്‍ കൃഷ്ണനുണ്ണി എന്നിവര്‍ക്കും മര്‍ദ്ദനമേറ്റിരുന്നു.
സിപിഎം നേതൃത്വം ശ്രീകുമാറിനെ സംരക്ഷിക്കുന്നതിനെതിരെ പാര്‍ട്ടി നീക്കങ്ങളില്‍ ഒരു വി’ാഗം പ്രതിഷേധം ഉയര്‍ത്തി രംഗത്ത് വന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: