കണ്ണൂര്‍: സഹകരണ മേഖലയിലെ പ്രതിസന്ധി, റേഷന്‍ നിഷേധം, അക്രമ രാഷ്ട്രീയം എന്നിവക്കെതിരെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന് നയിക്കുന്ന ഉത്തരമേഖലാ പ്രചാരണ ജാഥ ഇന്ന് രാവിലെ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കും. കോഴിക്കോട്,വയനാട് ജില്ലകളിലെ പര്യടനത്തിന് ശേഷമാണ് ജാഥ കണ്ണൂരിലെത്തുന്നത്. ഇന്നും നാളെയും കണ്ണൂര്‍ ജില്ലയില്‍ പര്യടനം നടത്തുന്ന ജാഥക്ക് പതിനൊന്ന് നിയോജക മണ്ഡലം കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും. ജില്ലയിലെ 11 മണ്ഡലങ്ങളിലെ സ്വീകരണ സ്ഥലങ്ങളിലും ജാഥയെ സ്വീകരിക്കാന്‍ വന്‍ ഒരുക്കങ്ങളാണ് നടത്തിയിട്ടുളളത്. രാവിലെ വയനാട് ജില്ല അതിര്‍ത്തിയായ അമ്പായത്തോട്ടില്‍ നിന്നും സംസ്ഥാന ജില്ലാ നേതാക്കളുടെ നേതൃത്വത്തില്‍ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ജാഥയെ സ്വീകരിച്ച് ആനയിക്കും. തുടര്‍ന്ന് മുത്തുക്കുടകളുടേയും വാദ്യഘോഷങ്ങളുടേയും അകമ്പടിയോടെ ഇരിട്ടി നഗരത്തിലേക്ക് സ്വീകരിക്കും.
ഇന്ന് രാവിലെ 9 മണിക്ക് ഇരിട്ടി, 10 ന്ശ്രീകണ്ഠപുരം, 11 ന് മട്ടന്നൂര്‍, 12 ന് പാനൂര്‍, 3 ന് തലശ്ശേരി, 4 ന് ചിറക്കുനി, 5 ന് പുതിയതെരു, 6 മണിക്ക് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണ്ണറില്‍ നടക്കുന്ന സ്വീകരണത്തോടെ ഇന്നത്തെ പര്യടനം സമാപിക്കും. കണ്ണൂരില്‍ നടക്കുന്ന സമാപന സമ്മേളനം സ്റ്റേഡിയം കോര്‍ണറില്‍ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ.പത്മനാഭന് ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ 9 മണിക്ക് തളിപ്പറമ്പ്, 10 മണിക്ക് കല്ല്യാശ്ശേരി, 11 മണിക്ക് പയ്യന്നൂര്‍ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം യാത്ര കാസര്‍കോഡ് ജില്ലയില്‍ പ്രവേശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: