തൊടുപുഴ: മൂവാറ്റുപുഴ-പുനലൂര്‍ ഹൈവേയില്‍ വെങ്ങല്ലൂര്‍ ഭാഗത്ത് റോഡ് കയ്യേറി സ്ഥാപിച്ചിരുന്ന കെട്ടിടഭാഗങ്ങളും ബോര്‍ഡുകളും പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ നീക്കം ചെയ്തു. ഇന്നലെ രാവിലെ പത്തുമണിയോടെയാണ് ഇടയ്ക്കാട്ട് കയറ്റം മുതല്‍ ഒഴിപ്പിക്കല്‍ നടപടി ആരംഭിച്ചത്. എട്ടോളം കടകള്‍ റോഡിലേക്ക് ഇറക്കിയാണ് വച്ചിരുന്നത്.
ഇവയെല്ലാം നീക്കം ചെയ്തു. ചിലയിടങ്ങളില്‍ വാക്കേറ്റമുണ്ടായി. തൊടുപുഴ പോലീസ് ഇടപെട്ട് പ്രശ്നക്കാരെ നീക്കം ചെയ്തു. ഇടയ്ക്കാട്ട് കയറ്റം മുതല്‍ വെങ്ങല്ലൂര്‍ വരെയുള്ള ഒരു കിലോമീറ്ററോളം പ്രദേശത്തെ കയ്യേറ്റങ്ങളാണ് ഇതുവരെ ഒഴിപ്പിച്ചിരിക്കുന്നത്. കയ്യേറ്റക്കാരായ ഇരുപതോളം പേര്‍ക്ക് പൊതുമരാമത്ത് വിഭാഗം നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. ഇത് അനുസരിക്കാതെ വന്നതോടെയാണ് പൊതുമരാമത്ത് വകുപ്പ് നേരിട്ടെത്തി നടപടി സ്വീകരിച്ചത്.
വരും ദിവസങ്ങളിലും റോഡ് കയ്യേറ്റത്തിനെതിരെ നടപടി തുടരുമെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: