ചാരുംമൂട്: നൂറനാട് മുതുകാട്ടുകര ക്ഷേത്രത്തില്‍ മകരസംക്രമ ഉത്സവത്തിനോടനുബന്ധിച്ച് കഴിഞ്ഞ ദിവസം നടത്തിയ ഗാനമേളയില്‍ സിപിഎം ഗുണ്ടാവിളയാട്ടം നടത്തിയതായി പരാതി. ഗാനമേള നടന്നു കൊണ്ടിരുന്നപ്പോള്‍ പാട്ടുകാരെ അനുമോദിക്കാന്‍ സ്റ്റേജില്‍ കയറിയ യുവാവിനു ഇവരുടെ മര്‍ദ്ദനമേറ്റു. ഇതു ചോദ്യം ചെയ്ത കമ്മറ്റി അംഗത്തിനെ മര്‍ദ്ദിച്ചതിനു പോലീസ് കസ്റ്റഡിയില്‍ എടുത്ത മൂന്നുപേരെ ബലം പ്രയോഗിച്ച് പോലീസ് ജീപ്പില്‍ നിന്നു മോചിപ്പിച്ചതായും പരാതിയില്‍ പറയുന്നു.
തുടര്‍ന്നുണ്ടായ വാക്കു തര്‍ക്കത്തില്‍ ക്ഷേത്രത്തിനു സമീപം താമസമാക്കിയ സജി ഭവനത്തിലെ വാവയ്ക്ക് മര്‍ദ്ദനമേറ്റു. ക്ഷേത്ര ഉത്സവങ്ങളില്‍ സ്ഥിരം ശല്യക്കാരായ ചിലരാണ് ഇതിനു പിന്നിലെന്ന് ക്ഷേത്ര ഭരണസമിതി ഭാരവാഹികള്‍ പറഞ്ഞു.
ഉത്സവത്തിന്റെ ആവശ്യത്തിനായി എടുത്ത ഡസ്കും കസേരകളും അക്രമി സംഘം നശിപ്പിച്ചു. സ്ഥിരം പ്രശ്നകാരികളായ ഇവരെ സിപിഎമ്മിലെ ചില നേതാക്കളാണ് സംരക്ഷിക്കുന്നതെന്നും ആക്ഷേപമുണ്ട്. ക്ഷേത്രത്തില്‍ നടന്ന അക്രമത്തിനെതിരെ ഭരണസമിതി ഭാരവാഹികള്‍ പോലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: