നാദാപുരം: പാമ്പാടി നെഹ്റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണുപ്രണോയിന്റെ കുടുംബത്തിന് അടിയന്തിര ധനസഹായം അനുവദിക്കണമെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി പി. ശ്യാംരാജ് ആവശ്യപ്പെട്ടു.
മരിച്ച് ദിവസങ്ങളായിട്ടും സര്‍ക്കാരില്‍ നിന്നോ വിദ്യാഭ്യാസമന്ത്രിയില്‍ നിന്നോ ഒരു നടപടിയും ഉണ്ടായിട്ടില്ല. എത്രയും പെട്ടെന്ന് വിദ്യാഭ്യാസ മന്ത്രി ഈ വിഷയത്തില്‍ ഇടപെടണം.
നെഹ്റു എഞ്ചിനീയറിംഗ് കോളേജില്‍ വിദ്യാര്‍ത്ഥികളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതിനായി കോളജിനുള്ളില്‍ ‘ഇടിമുറി’യുണ്ടത്രെ. ഇത്തരം പീഡനങ്ങള്‍ കേരളത്തിലെ മറ്റു പല കോളേജുകളിലും നടക്കുന്നുണ്ട്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും ശ്യാംരാജ് ആവശ്യപ്പെട്ടു. ജിഷ്ണുവിന്റെ വീട് സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.ഷിജില്‍ സംസ്ഥാന സമിതി അംഗങ്ങളായ എസ്.ആര് ആദിത്യ, കെ. സാരംഗ്, സി. അഭിജിത്ത് എന്നിവരും ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: