തിരുവില്വാമല: പാമ്പാടി നെഹ്റു കോളേജ് ഹോസ്റ്റലില്‍ ദുരൂഹസാഹചര്യത്തില്‍ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയ് എന്ന ഒന്നാം വര്‍ഷ ബി ടെക് വിദ്യാര്‍ത്ഥിയുടെ മരണത്തെത്തുടര്‍ന്നു എ.പി.ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല നേരിട്ട് അന്വേഷണം ആരംഭിച്ചു. സര്‍വകലാശാല രജിസ്ട്രാര്‍ ഡോ.ജി.പി പദ്മകുമാര്‍, പരീക്ഷ കണ്ട്രോളര് ഡോ.എസ്.ഷാബു എന്നിവര്‍ അടങ്ങിയ സമിതിയുടെ നേതൃത്വത്തില്‍ ചൊവാഴ്ച കോളേജില്‍ എത്തി തെളിവെടുപ്പ് നടത്തി. സംഭവത്തെത്തുടര്‍ന്ന് സര്‍വകലാശാല കോളേജിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. തിങ്കളാഴ്ച വൈകീട്ടോടെ ഇത് സമര്‍പ്പിച്ചിട്ടുണ്ട്. സംഭവങ്ങള്‍ റിപ്പോര്‍ട് ചെയ്യാതിരുന്ന നടപടി സര്‍വകലാശാല ഗുരുതര വീഴ്ചയായി കണ്ടിട്ടുണ്ടെന്ന് കമ്മിഷന് അംഗങ്ങള്‍ പറയുന്നു.
നെഹ്റു ഗ്രൂപ്പ് ചെയര്മാന് കൃഷ്ണദാസിന്റെ വീട്ടിലേക്കു എബിവിപി ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചു. പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു.സംസ്ഥാന ജോ.സെക്രട്ടറി ദീപു നാരായണന്,ദേശീയ നിര്‍വാഹക സമിതി അംഗം വരുണ്‍ പ്രസാദ്,പാലക്കാട് ജില്ലാ ജോ.കണ്‍വീനര്‍ എം.എം ഷാജി,ജില്ലാ സമിതി അംഗം അഖില്‍ ദേവ് എന്നിവരെ അറസ്റ് ചെയ്തു കേസെടുത്തിട്ടുണ്ട്.
മാനേജ്മെന്റ് ഹോസ്റ്റലില്‍ നിന്ന് പെണ്‍കുട്ടികളെ വീട്ടിലേക്കു തിരിച്ചുവിടാനുള്ള നിര്‍ദേശം നല്‍കിയിരുന്നു.സര്‍വകലാശാല പരീക്ഷ നടക്കാനിരിക്കെയാണ് ഇത്തരം നിര്‍ദേശം കൈക്കൊണ്ടത്.
തൃശൂര്‍: പാമ്പാടി നെഹ്റു എഞ്ചിനീയറിങ്ങ് കോളേജിലെ ജിഷ്ണുവിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്ന് എബിവിപി ദേശീയ നിര്‍വാഹകസമിതി അംഗം എ.പ്രസാദ് ആവശ്യപ്പെട്ടു. എബിവിപി നടത്തിയ ഐജി ഓഫീസ് മാര്‍ച്ചിന് സംസ്ഥാന സമിതി അംഗങ്ങളായ വി.ആര്.അജിത്ത്, അനുമോദ്, ടി.വി.അഭിലാഷ് എന്നിവര്‍ സംസാരിച്ചു. ജില്ലാസമിതി അംഗങ്ങളായ സുജിത്ത് ശശി, വൈശാഖ്, പ്രത്യാഷ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: