തിരുവനന്തപുരം: കേരളത്തിലെ സ്പിന്നിംഗ് മില്ലുകളിലെ വൈദ്യുതി കുടിശ്ശിക അടയ്ക്കുന്നതിന് സാവകാശം നല്കാന് മന്ത്രിമാരുടെ യോഗത്തില്‍ ധാരണ.
വ്യവസായ മന്ത്രി എ.സി. മൊയ്തീന്, വൈദ്യുതി മന്ത്രി എം.എം.മണി എന്നിവരുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം.
പ്രതിസന്ധികള്‍ നേരിടുന്ന സ്പിന്നിംഗ് മില്ലുകളുടെ വൈദ്യുതി കുടിശ്ശിക അടച്ചു തീര്‍ക്കുവാന്‍ അതാത് സ്ഥാപനങ്ങള്‍ക്ക് സാവകാശം അനുവദിക്കണമന്ന് വ്യവസായ മന്ത്രി എ.സി.മൊയ്തീന് യോഗത്തില്‍ അവശ്യപ്പെട്ടു.
കേരളത്തിലെ മുഴുവന്‍ പൊതുമേഖലാ സ്ഥാപനങ്ങളും നിലവില്‍ ഏറെക്കുറെ വൈദ്യുതി ചാര്‍ജ്ജ് അടച്ചുവരുന്നതാണെന്നും സ്പിന്നിംഗ് മില്ലുകള്‍ വരുത്തിയ 2016 ഡിസംബര്‍ വരെയുള്ള വൈദ്യുതി കുടിശ്ശിക തവണകളായി അടച്ചു തീര്‍ക്കുന്നതിന് ജൂണ്‍ വരെ സമയം നല്‍ണമെന്നും ആവശ്യപ്പെട്ടു.
ജനുവരി മുതല്‍ അതാത് മാസത്തെ വൈദ്യുതി ചാര്‍ജ്ജ് യഥാസമയം തന്നെ അടക്കുമെന്നും സ്ഥാപന മാനേജിംഗ് ഡയറക്ടര്‍മാര്‍ യോഗത്തില്‍ ഉറപ്പ് നല്കി. കുടിശ്ശിക അടച്ചു തീര്‍ക്കാന്‍ വ്യക്തമായ പാക്കേജ് ഉണ്ടാക്കണം. നിലവിലുള്ള കുടിശ്ശികയുടെ കാര്യത്തില്‍ ബോര്‍ഡ് ചേര്‍ന്ന് അടിയന്തിര തീരുമാനം ഉണ്ടാക്കും. മില്ലുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിന് എത്രയും പെട്ടെന്ന് വൈദ്യുതി പുനഃസ്ഥാപിക്കുമെന്നും വൈദ്യുതി മന്ത്രി എം.എം.മണി ഉറപ്പ് നല്കി.
വ്യവസായ സ്പെഷ്യല്‍ സെക്രട്ടറി സഞ്ജയ് കൗള്‍, വൈദ്യുതി ഫിനാന്‍സ് ഡയറക്ടര്‍ എന്‍.എസ്.പിള്ള, കൈത്തറി ഡയറക്ടര്‍ കെ.സുധീര്‍, കെഎസ്ടിസി എംഡി എം.ഗണേഷ്, ടെക്സ്ഫെഡ് എംഡി ബി.അരുല്‍ സെല്വന് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: