തിരുവനന്തപുരം: ഐഎഎസ് മൂഖ്യമന്ത്രി പോരില്‍ സെക്രട്ടേറിയറ്റ് ഭരണസ്തംഭനത്തിലേക്ക്. സിപിഎം അനുകൂല സംഘടനയായ എംപ്ലോയിസ് അസോസിയേഷന് ഐഎഎസുകാര്‍ക്കെതിരെ നോട്ടിസ് അച്ചടിച്ച് വിതരണം ചെയ്തതോടെ പോര് കൂടുതല്‍ മൂര്‍ച്ഛിച്ചു. ഐഎഎസുകാരെ കണക്കറ്റ് വിമര്‍ശിച്ചാണ് രണ്ടു പേജുള്ള നോട്ടീസ് . ഇതോടെ സംസ്ഥാനത്ത് എഎഎസുകാര് ഒരു വഴിക്ക്. ജീവനക്കാര്‍ മറ്റൊരു വഴിയിലേക്ക്. ഭരണം സ്തംഭനത്തിലേക്കും.
ഐഎഎസുകാര്‍ കാറ്റ് പോയ ബലൂണ്‍ എന്നാണ് പരാമര്‍ശം. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടത്തിയ എണ്ണമറ്റ അഴിമതി കൂട്ടുകച്ചവടത്തില്‍ ഐഎഎസ് പ്രമാണിമാര്‍ക്കും പങ്ക് ലഭിച്ചിട്ടുണ്ട്. അന്വേഷണം അവരിലേക്കും നീണ്ടു തുടങ്ങി. അന്വേഷണത്തിന്റെ മുനയൊടിക്കാനാണ് കൂട്ട അവധിയെടുക്കല്‍ എന്ന സമ്മര്‍ദ്ദ തന്ത്രം നോട്ടീസില്‍ പറയുന്നു. അഡീഷണല്‍ ചീഫ് സെക്രട്ടറി ടോംജോസിന്റെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും പരോക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്.
നിരവധി അഴിമതി ആരോപണങ്ങള്‍ നേരിടുന്ന ഐഎഎസ് പ്രമാണിയുടെ കുബുദ്ധിയില്‍ വിരിഞ്ഞ സമരാഭാസത്തില്‍ ചില സത്യസന്ധരായ ഉദ്യോഗസ്ഥരും വീണുപോയി. കേരള അഡ്മിനിസേട്രേറ്റീവ് സര്‍വ്വീസ് രൂപീകരിക്കാനുള്ള കുതന്ത്രം മെനഞ്ഞത് ഐഎഎസ് ലോബിയാണെന്നും നോട്ടീസില്‍ പറയുന്നു.
ഇതിനിടയില്‍ ചീഫ് സെക്രട്ടറി വിജയാനന്ദനെതിരെ വിജിലന്‍സ് കോടതിയില്‍ നല്കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചതോടെ ഐഎഎസുകാര്‍ കടുത്ത അമര്‍ഷത്തിലായി. കൂട്ട അവധിയെടുക്കലുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചയ്ക്ക് ചീഫ് സെക്രട്ടറി നേതൃത്വം കൊടുത്തതിനെ മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു. മുന്‍ എസ്എഫ്ഐ നേതാവും ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ഡോ.വേണുവിനെ മുന്‍നിര്‍ത്തിയായിരുന്നു നീക്കങ്ങള്‍.
മുഖ്യമന്ത്രി സൗമ്യനായി ചര്‍ച്ചയില്‍ പങ്കെടുക്കും എന്ന ധാരണയിലായിരുന്നു വേണുവിനെ മുന്‍നിര്‍ത്തി ചര്‍ച്ചക്ക് പോയത്. എന്നിട്ടും മുഖ്യമന്ത്രിയുടെ വിരട്ടല്‍ സിപിഎം അനുകൂല ഐഎഎസുകാരുടെ ഇടയിലും അപ്രീതിക്ക് ഇടയായിട്ടുണ്ട്. ഇതോടെ മറ്റ് മന്ത്രിമാരുടെ വകുപ്പ് സെക്രട്ടറിമാര്‍ തങ്ങളുടെ അതൃപ്തി അതാത് വകുപ്പ് മേധാവികളെ അറിയിച്ചു. .
പ്രതികരിക്കാൻ ഇവിടെ എഴുതുക: