കൊല്ലം: മദ്യവും മയക്കുമരുന്നും ഉള്‍പ്പടെയുള്ള ലഹരിവസ്തുക്കള്‍ക്കെതിരെ സാമൂഹിക ഇടപെടലിന് ആഹ്വാനം ചെയ്ത് വിമുക്തി പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. ലഹരി ഉപഭോഗത്തിനെതിരെ ജനകീയ പങ്കാളിത്തത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ വിമുക്തിയിലൂടെ സാധ്യമാക്കുമെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത മന്ത്രി കെ.രാജു പറഞ്ഞു. വിദ്യാലയങ്ങളും പരിസരങ്ങളും പൂര്‍ണമായും ലഹരിമുക്തമാക്കാന്‍ ദൗത്യം ഉപയോഗപ്രദമാക്കും. ഗ്രാമപഞ്ചായത്ത് വാര്‍ഡ്തലം വരെ വിമുക്തിയുടെ ജനകീയകമ്മറ്റികള്‍ സജീവമാക്കും.
പുകയിലയുടെ ദൂഷ്യവശങ്ങള്ക്കെതിരെയുള്ള ബോധവത്ക്കരണം ഫലം കണ്ടതുപോലെ മദ്യത്തിന്റെ വിപത്തിനെതിരെയും പ്രചാരണം ഫലപ്രദമാകുമെന്ന് മന്ത്രി പറഞ്ഞു. വിമുക്തി ജില്ലാമിഷന്റെ പദ്ധതി രൂപരേഖ ജില്ലാ കലക്ടര്‍ മിത്ര റ്റി അവതരിപ്പിച്ചു. നൗഷാദ് എംഎല്‍എ, മേയര്‍ രാജേന്ദ്രബാബു, ജില്ലാ പോലീസ് മേധാവി സതീഷ് ബിനോ, ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ്, കൊട്ടാരക്കര മുനിസിപ്പല്‍ ചെയര്മാന് ഗീതാ സുധാകരന്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന് പ്രസിഡന്റ് ഷൈലാ സലീംലാല്‍, വിന്‍സന്റ് ബി.നെറ്റോ, ഗോപന്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.അജോയ്, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ ജി മുരളീധരന് നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: