കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ എന്‍ഡോസള്‍ഫാന്‍ റിപ്പോര്‍ട്ട് തിരുത്തണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് അയച്ച കത്തിനെ ന്യായീകരിച്ചു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്ത്. റിപ്പോര്‍ട്ട് കുറ്റമറ്റതാക്കാനാണ് തിരുത്തല്‍ ആവശ്യപ്പെട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കീടനാശിനി കമ്പനിയില്‍ നിന്ന് വന്‍ തുകയാണ് നഷ്ടപരിഹാരമായി ലഭിക്കേണ്ടത്. ഇരകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കണമെങ്കില്‍ റിപ്പോര്‍ട്ട് ഏകപക്ഷീയമാകാന്‍ പാടില്ല. അതിനാലാണ് റിപ്പോര്‍ട്ടില്‍ ചില തിരുത്തലുകള്‍ തിരുത്തല്‍ വരുത്താന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ റിപ്പോര്‍ട്ട് കുറ്റമറ്റതാക്കാനുളള കടമ സര്‍ക്കാരിനുണ്ട്. ഈ കടമ നിര്‍വഹിക്കുകയാണു റിപ്പോര്‍ട്ട് തയാറാക്കിയ ഉദ്യോഗസ്ഥന് ചെയ്തതെന്നാണു താന്‍ മനസിലാക്കുന്നത്. കാരണം എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കു ഭീമമായ നഷ്ടപരിഹാരമാണു നല്‍കേണ്ടത്. ഈ തുക കീടനാശിനി കമ്പനിയില്‍ നിന്നു വാങ്ങാനാണു സര്‍ക്കാര്‍ ശ്രമം. അതിനാല്‍ സര്‍ക്കാര്‍ പഠനങ്ങളും നിഗമനങ്ങളും ഏകപക്ഷീയമാകാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മെഡിക്കല്‍ കോളേജിന്റെ പഠന റിപ്പോര്‍ട്ട് വസ്തുതാപരവും ശാസ്ത്രീയവുമാണെന്ന് ഉന്നത മെഡിക്കല്‍ വിദഗ്ധ സമിതി നേരത്തേ ശരിവച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. റിപ്പോര്‍ട്ട് തിരുത്തിയതു സംബന്ധിച്ചുളള മുഖ്യമന്ത്രിയുടെ വിശദീകരണം അങ്ങേയറ്റം അപലപനീയമെന്നു മുന്‍ ആരോഗ്യമന്ത്രി പി.കെ. ശ്രീമതി പറഞ്ഞു ചെയ്ത തെറ്റു മറയ്ക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ഇത്തരം പ്രസ്താവന അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടാകാന്‍ പാടില്ലായിരുന്നെന്നും ശ്രീമതി പറഞ്ഞു.
കഴിഞ്ഞ ഇടത് സര്‍ക്കാരിന്റെ കാലത്തുളള മെഡിക്കല്‍ റിപ്പോര്‍ട്ട് തയാറാക്കിയതു മികച്ച ഡോക്ടര്‍മാരായിരുന്നു. ഇത് ഐ.സി.എം.ആര് അംഗീകരിച്ചതാണ്. സുപ്രീംകോടതിയും റിപ്പോര്‍ട്ട് അംഗീകരിച്ചു. എന്നിട്ടും റിപ്പോര്‍ട്ടിനെ കുറ്റപ്പെടുത്തുന്നതു കീടനാശിനി കമ്പനി ലോബിക്കു വേണ്ടിയാണെന്നും അവര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: