ചേര്‍ത്തല: താലൂക്കാശുപത്രിയിലെ മോര്‍ച്ചറിയിലെ ഫ്രീസര്‍ പ്രവര്‍ത്തനം നിലച്ചു. ഫ്രീസര്‍ പ്രവര്ത്തികാതായി ഒരുമാസം പിന്നിട്ടിട്ടും നന്നാക്കാന്‍ നടപടികളുണ്ടാകാത്തത് പ്രതിഷേധങ്ങള്‍ക്കിടയാക്കുന്നുണ്ട്.
ജില്ലയില്‍ തന്നെ ഫ്രീസര്‍ സംവിധാനമുള്ള അപൂര്‍വ്വം സര്‍ക്കാര്‍ ആശുപത്രിയാണ് ചേര്ത്തലയ ജില്ലയുടെ എവിടെ അപകടങ്ങള്‍ ഉണ്ടായാലും മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നത് ഇവിടെയായിരുന്നു. അജ്ഞാത മൃതദേഹങ്ങള്‍ അടക്കം സൂക്ഷിക്കാന്‍ സംവിധാനങ്ങളില്ലാതെ വലയുന്നത് പോലീസാണ്. സ്വകാര്യ ആശുപത്രികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്.അടുത്തിടെ നിരവധി അപകട മരണങ്ങള് ചേര്‍ത്തലയില്‍ ഉണ്ടായി. ഇതെല്ലാം മൃതദേഹ പരിശോധനവരെ സൂക്ഷിച്ചത് സ്വകാര്യ ആശുപത്രി മോര്‍ച്ചറികളിലാണ്.കഴിഞ്ഞ ദിവസങ്ങളില്‍ തിരിച്ചറിയാനാകാത്ത രണ്ടും മൃതദേഹങ്ങളുമായും പോലീസ് നെട്ടോട്ടമോടി.
ഫ്രീസര്‍ സംവിധാനം സ്ഥാപിച്ച കമ്പനിക്ക് സൗജന്യ അറ്റകുറ്റ പണിക്കുള്ള പരിധി കഴിഞ്ഞിട്ടില്ല. എന്നാലും അറ്റകുറ്റ പണികള്‍ നീളുകയാണ്. ചെറിയ സാങ്കേതിക കുഴപ്പങ്ങള്‍ മാത്രമാണെങ്കിലും കമ്പനി അധികൃതര്‍ തന്നെയാണ് ഇതു പൂര്‍വ്വ സ്ഥിതിയിലാക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: