മട്ടാഞ്ചേരി: ഫോര്‍ട്ടുകൊച്ചിയിലെ കൗമാരക്കാര്‍ക്ക് കാല്പന്തുകളിയുടെ തന്ത്രങ്ങള്‍ പഠിപ്പിക്കാന്‍ വിദേശ ഫുട്ബോള്‍ പരിശീലകരെത്തി. ബ്രസീലില്‍ നിന്നും പിയാട്രോയും, ജര്‍മ്മനിയില്‍ നിന്നും ഓട്ടോയുമാണ് കാല്പന്തിന്റെ അടവുകള്‍ കൊച്ചിക്കാര്‍ക്ക് പകര്‍ന്നു നല്ക്കുന്നത്.
റുഫസ്ഡി സുസയുടെ പരിശീലനക്കളരിയിലാണ് വിദേശികള്‍ അടവുകള്‍ പകര്‍ന്നു നല്‍കുന്നത്. ഫുട്ബോളിനെ സ്നേഹിക്കുന്ന മലയാളികളുടെ പരിശീലനത്തിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ തങ്ങളുടെതായ സഹായം എന്ന നിലയിലാണ് ഇരുവരും സൗജന്യ സേവനത്തിന് കൊച്ചിയിലെത്തിയിരിക്കുന്നത്.
കൊച്ചിയിലെ മുതിര്‍ന്ന കാല്പന്ത് പരിശീലകനായ റൂഫസ് ഡിസൂസയെ തങ്ങളുടെ ആഗ്രഹമറിയിച്ചതോടെയാണ് കൊച്ചിയിലേക്കുള്ള ഇവരുടെ വരവിന് വഴിതെളിഞ്ഞത്. തിങ്കളാഴ്ച രാവിലെ പരിശീലനം തുടങ്ങി. പരേഡ് മൈതാനിയില്‍ നടക്കുന്ന ബ്രസീല്‍, ജര്‍മ്മന്‍ പരിശീലന ശൈലികള്‍ കാണികളിലും കൗതുകമുണര്‍ത്തി.
പ്രതിഭാശാലികളാണ് കൊച്ചിയിലെ കളിക്കാരെന്നാണ് പരിശീലനത്തിനു ശേഷം ഇരുവരും അഭിപ്രായപ്പെട്ടത്. തുടര്‍ച്ചയായ പരിശീലനം നല്കിയാല് അന്തര്‍ദേശീയ നിലവാരത്തിലേക്ക് പ്രതിഭകളെ വളര്‍ത്താനാകുമെന്നും ഇവര്‍ പറഞ്ഞു. 23 വരെ പിയാട്രോ കൊച്ചിയില്‍ തങ്ങും, ഓട്ടോ ഫെബ്രുവരി 3ന് മടങ്ങും. യില്‍ സുധീരനെതിരെ രഹസ്യയോഗങ്ങള്
പ്രതികരിക്കാൻ ഇവിടെ എഴുതുക: