കൊച്ചി: ജപ്പാന് കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി പ്രതിദിനം ഇരുപതിനായിരം ലിറ്ററോളം കുടിവെള്ളം കാനലിയിലേക്ക് ഒഴുകുന്നത് രണ്ടാഴ്ചക്കകം പരിഹരിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഉത്തരവ്. ജലം ഒഴുകിപോകുന്നത് തടഞ്ഞശേഷം ജില്ലാ കളക്ടറും ജല അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയറും രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്ന് കമ്മീഷന് ആക്റ്റിംഗ് ചെയര്‍പേഴ്സണ്‍ പി. മോഹനദാസ് ഉത്തരവിട്ടു.
കുമ്പളം സൗത്ത് ജംഗ്ഷനില്‍ അയ്യപ്പ ക്ഷേത്രത്തിന് സമീപം സര്‍വീസ് റോഡിനോട് ചേര്‍ന്നാണ് കുടിവെള്ളം പാഴാകുന്നത്. അധികൃതരുടെ അനാസ്ഥയാണെന്ന് കമ്മീഷന് വിലയിരുത്തി. കുടിവെള്ളം ഒഴുക്കികളയുന്നത് മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്ന് കമ്മീഷന് ചൂണ്ടിക്കാട്ടി. റോഡിനടിയിലെ പൈപ്പ് പൊട്ടിയതാണ് കാരണം. കുടിവെള്ളം പാഴാകുന്ന കാര്യം ജല അതോറിറ്റിയേയും വാര്‍ഡ് മെമ്പറയും അറിയിച്ചിട്ടും പരിഹാരമായില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: