പെരുമ്പാവൂര്‍: ലാവ്ലിന് ഇടപാടിലൂടെ പിണറായി തട്ടിയെടുത്ത കള്ളപ്പണമാണ് കേരളത്തിലെ സഹകരണ ബാങ്കുകളില്‍ ഉള്ളതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാസുരേന്ദ്രന്. ബിജെപി മേഖലാ പ്രചാരണ യാത്രയ്ക്ക് പെരുമ്പാവൂരിലെ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു.
വാക്കുപാലിച്ച പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. മോദിയുടെ ശ്രമം കൊണ്ട് ബാങ്കുകളിലെത്തിയ നാല് ലക്ഷം കോടി സാധാരണക്കാരന്റെ വികസനങ്ങള്‍ക്കായി ഉപയോഗപ്പെടും. കേരളത്തില്‍ ഇച്ഛാശക്തിയുള്ള ധനമന്ത്രിയില്ല. നികുതി കൃത്യമായി പിരിച്ചെടുക്കാന്‍ പോലും ധനവകുപ്പ് തയ്യാറാകുന്നില്ല. റേഷന്‍ വിഹിതം മുടങ്ങുന്നത് സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ട് മാത്രമണെന്നും ശോഭാ സുരേന്ദ്രന് പറഞ്ഞു.
ഇടത്-വലത് മുന്നണികള്‍ മാറി മാറി ഭരിച്ചിട്ടും നല്ല ഭക്ഷ്യധാന്യ ഗോഡൗണ്‍ പോലും നിര്‍മ്മിക്കാന്‍ സാധിച്ചിട്ടില്ല. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് വന്ന പിണറായി ഐഎഎസുകാരേയും അച്യുതാനന്ദനേയും സാധാരണ ജനങ്ങളേയും ശരിയാക്കി. കേരളത്തില്‍ ഇപ്പോഴുള്ളത് ‘ഭരണസ്ഥാനം മാത്രമാണന്നും ശോഭാസുരേന്ദ്രന് അഭിപ്രായപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് കെ.ആര്. വിജയന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ പി.എം. വേലായുധന്, ജോര്‍ജ് കുര്യന്, ജയസൂര്യന്‍, രേണു സുരേഷ്, പി.ആര്. മുരളീധരന്, എം.വി. രാജഗോപാല്‍, സതീശന്, കെ.പി. ജോര്‍ജ്, അഡ്വ.നാരായണന് നമ്പൂതിരി, എന്‍.കെ. ശങ്കരന് കുട്ടി, ബ്രഹ്മരാജ്, എം.എന്‍. ഗോപി, എന്‍.കെ. മോഹന്‍ദാസ് സംസാരിച്ചു.
മണ്ഡലം ഭാരവാഹികളായ അനില്‍.ജി, പ്രകാശ്.കെ.റാം, എം.എ. ഷാജി, ടി.എന്‍. സത്യന്, പി. അനില്‍കുമാര്‍, അജില്‍ കുമാര്‍, ഒ.സി. അശോകന്, ഓമന സുബ്രഹ്മണ്യന്, പി. മനോഹരന്, ന്യൂനപക്ഷ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ബിജു ഹസ്സന് തുടങ്ങിയവര്‍ നേതൃത്വം നല്കി. പെരുമ്പാവൂര്‍ മുനിസിപ്പല്‍ സമിതി പ്രവര്‍ത്തകര്‍ പ്രത്യേക ഉപഹാരം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: