തിരുവനന്തപുരം: ഏഴ് വയസുകാരന് നയന്‍ ഓട്ടിസത്തെ അതിജീവിച്ച്് എഴുത്തിന്റെ ലോകത്ത് പിച്ചവച്ചപ്പോള്‍ പിറന്നത് ജേര്‍ണി ഓഫ് മൈ സോള്‍ എന്ന പുസ്തകം. ആശയങ്ങള്‍ പ്രകടിപ്പിക്കാന്‍ ശബ്ദമില്ലെങ്കിലും അവന് ലാപ്ടോപ്പിലൂടെ ആശയവിനിമയം നടത്തി.
പ്രസ്ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ മന്ത്രി സി. രവീന്ദ്രനാഥാണ് നയന്റെ പുസ്തകം പ്രകാശനം ചെയ്തത്. നയന്റെ കഴിവുകള്‍ അത്ഭുതപ്പെടുത്തുന്നതാണെന്നും മാതാപിതാക്കളും അധ്യാപകരും ഡോക്ടര്‍മാരും നല്കിയ പ്രോത്സാഹനമാണ് നയന്റെ കഴിവുകള്‍ പുറത്തുകൊണ്ടുവരാന്‍ സഹായകമായതെന്നും മന്ത്രി പറഞ്ഞു. ഭിന്നശേഷിയുള്ള കുട്ടികളുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കണമെന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആറ്റിങ്ങല്‍ ഗവ. എല്‍പിഎസിലെ രണ്ടാം ക്ലാസുകാരനായ നയന്‍ കൊല്ലം എസ്എന്‍ പുരം പുത്തൂരില്‍ ശ്യാമിന്റേയും പ്രിയങ്കയുടേയും രണ്ടാമത്തെ മകനാണ്. ജന്മനാ സംസാരശേഷിയില്ലാത്തതിനാല്‍ വിദഗ്ധരുടെ നിര്‍ദേശ പ്രകാരമാണ് ഇന്റര്‍നെറ്റ് വഴിയുള്ള ആശയവിനിമയം അവന് പ്രാപ്യമാക്കിയത്. ഇത് എഴുത്തിന്റെ ലോകത്തേക്ക് വഴിമാറുകയായിരുന്നു. ആറു വയസു മുതലാണ് എഴുത്തില്‍ താത്പര്യം തുടങ്ങിയത്. ക്ലാസില്‍ പഠിപ്പിക്കുമ്പോള്‍ നയന്‍ പ്രകൃതി ഭംഗി വീക്ഷിച്ചിരിക്കും. ഹിന്ദി അക്ഷരങ്ങള്‍ പഠിപ്പിക്കാന്‍ ആരംഭിച്ചപ്പോള്‍ തന്നെ മുഴുവന്‍ അക്ഷരങ്ങളും ആ കുഞ്ഞു മനസില്‍ ഉള്ളതായി അമ്മയ്ക്ക് മനസിലായി.
നിലവില്‍ 14 ഭാഷകളാണ് മറ്റാരും പഠിപ്പിക്കാതെ തന്നെ നയന്‍ അറിയാവുന്നത്. ടെലിപ്പതി, മൈന്‍ഡ് റീഡിംഗ് എന്നിവയും അറിയാം. യോഗ, സൈക്ലിംഗ്, നീന്തല്‍ എന്നിവയിലും പരിശീലനവും ലഭിച്ചിട്ടുണ്ട്. ഹൈസ്കൂള്‍ തലം വരെയുള്ള കണക്കുകള്‍ ചെയ്യാനും നയന്‍ സാധിക്കും.
നയന്റെ സഹോദരി ശിവപ്രിയ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. എട്ട് മാസം കൊണ്ട് എഴുതിയവയാണ്് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. നയന്‍ എഴുതിയ കഥയെ അടിസ്ഥാനപ്പെടുത്തി സൈലന്റ് ഇന്‍ മൊബൈല്‍ എന്ന ഒരു ഷോര്‍ട്ട് ഫിലിമും തയ്യാറാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: