തളിപ്പറമ്പ്: കോള്മൊട്ടക്കടുത്ത് കണ്ണപ്പിലാവില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടിനും നിര്‍ത്തിയിട്ട ലോറിക്കും നേരെ അക്രമം. കണ്ണപ്പിലാവ് പശക്കമ്പനിക്ക് സമീപത്തെ തൈക്കണ്ടി സതീശന്റെ വീടാണ് അക്രമിക്കപ്പെട്ടത്. ഇന്നലെ പുലര്‍ച്ചെ 12.40ഓടെയായിരുന്നു സംഭവം. വീടിന്റെ അഞ്ച് ജനല്‍ ഗ്ലാസുകളും അടിച്ചു തകര്‍ത്തു. സതീഷ് വീടിന്റെ മുന്നില്‍ നിര്‍ത്തിയിട്ട കെഎല്‍ 59 ബി 4672 നമ്പര്‍ ടിപ്പര്‍ ലോറിയുടെ മുന്‍വശത്തെ ചില്ലും അടിച്ചു തകര്‍ത്തു. ഓടുപയോഗിച്ചാണ് ലോറിയുടെ ഗ്ലാസ് തകര്‍ത്തത്. സംഭവം നടക്കുമ്പോള്‍ സതീഷും അമ്മയും ഭാര്യയും വീട്ടിലുണ്ടായിരുന്നു. ശബ്ദം കേട്ട് ഇവര്‍ ഉണര്‍ന്നപ്പോഴേക്കും അക്രമികള്‍ ഓടിരക്ഷപ്പെട്ടു. സിപിഎമ്മുകാരാണ് അക്രമത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു. ആന്തൂര്‍ മേഖലകളില്‍ കോണ്‍ഗ്രസുകാരുടെ വീടുകളും വാഹനങ്ങളും സിപിഐ ഓഫീസും ബിജെപി പ്രവര്‍ത്തകരുടെ വീടുകളും നിരന്തരമായി അക്രമത്തിന് ഇരയാകുമ്പോള്‍ സാമുഹ്യ വിരുദ്ധരെന്ന് പറഞ്ഞ് സിപിഎം നേതൃത്വം ഒഴിഞ്ഞുമാറുകയാണ് ചെയ്യുന്നത്. സംഭവത്തില്‍ ബിജെപി തളിപ്പറമ്പ് നിയോജകമണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. ബിജെപി നേതാക്കളായ എം.രാഘവന്, പി.ഗംഗാധരന്, കെ.രവീന്ദ്രന് തുടങ്ങിയവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: