കണ്ണൂര്‍: സര്‍വ്വ മംഗള ചാരിറ്റബിള്‍ ട്രസ്റ്റ് വര്‍ഷം തോറും നല്‍കിവരുന്ന പ്രൊഫസര്‍ ടി.ലക്ഷ്മണന് സ്മാരക സര്‍വ്വമംഗള പുരസ്കാരം ഗ്രന്ഥകാരനും ചിന്തകനും വാഗ്മിയുമായ പി.ജനാര്ദ്ദനന് ഇന്ന് സമര്‍പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്വാമി വിവേകാനന്ദനെ കുറിച്ച് മഞ്ഞുകാലത്ത് ഒരു മിന്നല്പിണര്പോലെ എന്ന നോവല്‍, ശ്രീനാരായണഗുരുദര്ശനങ്ങളെക്കുറിച്ച് ഗുരുവില്‍ നിന്ന് ഒന്നും പഠിക്കാത്തവര്‍ എന്ന ദാര്‍ശനിക ഗ്രന്ഥം എന്നിവ അദ്ദേഹത്തിന്റെ മികച്ച രചനകളാണ്. ഭഗവാന് മുത്തപ്പന് എന്ന ഒരു മാസിക അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഏറെക്കാലം പ്രസിദ്ധീകരിച്ചിരുന്നു. ഭാരതീയ വിചാര കേന്ദ്രത്തിന്റെ സംസ്ഥാന ഉപാധ്യക്ഷനായിരുന്നു. ഗീതാസ്വാദ്ധ്യായ സമിതി, തപസ്യ തുടങ്ങിയ ആധ്യാത്മിക, സാഹിത്യ സംഘടനകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരം 5 മണിക്ക് ചേംമ്പര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ജന്മഭൂമി മുന്‍ പത്രാധിപര്‍ പി.നാരായണന് പുരസ്കാരം സമര്‍പിക്കും. പതിനൊന്നായിരത്തി ഒരുനൂറ്റിപ്പതിനൊന്ന് രൂപയും ശ്രീകൃഷ്ണ വിഗ്രഹവും മംഗള പത്രവും പൊന്നാടയുമടങ്ങുന്നതാണ് പുരസ്കാരം.
ചിന്മയാ മിഷന് കേരള ചീഫ് സ്വാമി വിവിക്താനന്ദ സരസ്വതി ചടങ്ങ് ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് പ്രസിഡണ്ട് രവീന്ദ്രനാഥ് ചേലേരി അധ്യക്ഷത വഹിക്കും. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമിതി അംഗം കെ.സി.വിനയരാജന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തും. ആര്‍എസ്എസ് പ്രാന്ത സംഹസംഘചാലക് അഡ്വ.കെ.കെ.ബാലറാം, തപസ്യ ജില്ലാ അധ്യക്ഷന്‍ പ്രൊഫസര്‍ കൂമുള്ളി ശിവരാമന്, ഭക്തിസംവര്‍ദ്ധിനി യോഗം പ്രസിഡണ്ട് കെ.പി.ബാലകൃഷ്ണന്, എന്‍എസ്എസ് പ്രതിനിധിസഭാ മെമ്പര്‍ എന്‍.ഒ.നാരായണന് മാസ്റ്റര്‍, എന്‍.കെ.കൃഷ്ണന് മാസ്റ്റര്‍, ബാലഗോപാലന് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിക്കും. പുരസ്കാര ജേതാവ് പി.ജനാര്ദ്ദനന് മറുപടി പ്രസംഗം നടത്തും. പ്രോഗ്രാം കണ്‍വീനര്‍ എം.കെ.ശശീന്ദ്രന് മാസ്റ്റര്‍ സ്വാഗതവും കെ.എസ്.സനല്‍കുമാര്‍ നന്ദിയും പറയും. രവീന്ദ്രനാഥ് ചേലേരി, എ.ദാമോദരന്‍, എം.കെ.ശശീന്ദ്രന് മാസ്റ്റര്‍, കെ.പി.രാജീവന്, പി.ടി.രമേശന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: