ഇരിട്ടി: ജനവാസകേന്ദ്രത്തിലിറങ്ങിയ കാട്ടാനയെ നാട്ടുകാര്‍ ചേര്‍ന്ന് തുരത്താന്‍ ശ്രമിക്കുന്നതിനിടെ ആനയുടെ അക്രമത്തില്‍ യുവാവ് മരിച്ചു. കേളകം നരിക്കടവിലെ അഞ്ചാണിക്കല്‍ ജോസഫിന്റെ മകന് ബിജു (45) ആണ് മരിച്ചത്.
ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെ നരിക്കടവിലെ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനയെ കൂട്ടുകാരോടൊപ്പം പടക്കം പൊട്ടിച്ചും മറ്റും തുരത്താന്‍ ശ്രമിക്കുന്നതിനിടെ ആനയുടെ മുന്നില്‍പെട്ടുപോയ ബിജുവിനെ ആന തുമ്പിക്കൈകൊണ്ട് അടിച്ചു തെറിപ്പക്കുകയായിരുന്നു. ഉടനെ കേളകത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് കാട്ടാനകളില്‍ നിന്നും കാട്ടുമൃഗങ്ങളില്‍ നിന്നും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ കൊട്ടിയൂര്‍, കേളകം, കണിച്ചാര്‍ പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ ആചരിച്ചു. ആറളം വനത്തില്‍ നിന്നാണ് കാട്ടാന ഈ മേഖലയിലെത്തിയത് എന്ന് സംശയിക്കുന്നു. ചില തര്‍ക്കങ്ങള്‍ കാരണം ആനകളില്‍ നിന്നും ജനവാസ കേന്ദ്രത്തെ സംരക്ഷിക്കുന്നതിനായി നിര്‍മ്മിച്ച ആനമതില്‍ പലയിടങ്ങളിലും പൂര്‍ത്തിയാക്കാനായിട്ടില്ല. ഇത്തരം സ്ഥലങ്ങളിലൂടെയാണ് കാട്ടാനകള്‍ ജനവാസകേന്ദ്രത്തില്‍ എത്തുന്നത്.
കൂത്തുപറമ്പ് ഗവ. ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്നലെ വൈകുന്നേരത്തോടെ നാട്ടിലെത്തിച്ച മൃതദേഹം കേളകം ടൗണില്‍ പൊതുദര്‍ശനത്തിനു വെച്ചു. ഇന്ന് രാവിലെ 10 മണിയോടെ ചെട്ട്യാംപറമ്പ് ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയില്‍ സംസ്കരിക്കും. ഭാര്യ : റജിമോള്‍. മക്കള്‍ : ഡാലിയ (നഴ്സിംഗ് വിദ്യാര്‍ഥി, മംഗളൂരു), ഡല്‍ന(വിദ്യാര്‍ഥിനി, ലിറ്റില്‍ഫ്ലവര്‍ സ്കൂള്‍, കേളകം).
പ്രതികരിക്കാൻ ഇവിടെ എഴുതുക: