കോഴിക്കോട്: വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് പാമ്പാടി നെഹ്റു എന്‍ജിനീയറിംഗ് കോളജില്‍ മരിച്ച വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ വീട് സന്ദര്‍ശിച്ചു.
ജിഷ്ണുവിന്റെ മാതാപിതാക്കളുമായി മന്ത്രി സംസാരിച്ചു. മകന്റെ മരണത്തിന്റെ ഉത്തരവാദികള്‍ കോളജ് മാനേജ്മെന്റാണെന്ന് മാതാപിതാക്കള്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ ഗൗരവത്തോടെയാണ് ഈ വിഷയത്തെ കാണുന്നത്. ശക്തമായ നടപടികളുമായി സര്‍ക്കാര്‍ മൂന്നോട്ട് പോകുമെന്നും പിന്നീട് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: