ന്യൂദൽഹി: ജമ്മു കശ്മീരിൽ 13,700 വിദേശികൾ വസിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. ബിജെപി എംഎൽഎ രാജേഷ് ഗുപ്തയ്ക്ക് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.
ടിബറ്റുകാർ തൊട്ട് മ്യാന്മറിലെ റോഹ്യങ്ക മുസ്ലീമുകൾ വരെ കശ്മീരിൽ അധിവസിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. 2008നും 2016നും ഇടയിൽ ആറായിരം പേർ സംസ്ഥാനത്ത് എത്തിച്ചേർന്നിട്ടുണ്ട്. ജമ്മുവിലും സാംമ്പാ ജില്ലയിലുമാണ് ഇവർ ഏറ്റവും കൂടുതൽ വസിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: