തൃശൂര്‍: ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയെക്കുറിച്ച് ഇരിങ്ങാലക്കുട എ.എസ്.പി കിരണ്‍ നാരായണന്റെ നേതൃത്വത്തിലുള്ള പുതിയ സംഘം അന്വേഷണം ആരംഭിച്ചു.
കേസുമായി ബന്ധപ്പെട്ട് കിരണ്‍ നാരായണന് തൃശൂര്‍ റൂറല്‍ പോലീസ് മേധാവി ആര്.നിഷാന്തിനിയുമായി കൂടിക്കാഴ്ച നടത്തി. കേസ് അന്വേഷിച്ചിരുന്ന ക്രൈംബ്രാഞ്ച് സംഘം ജിഷ്ണുവിന്റെ കോളേജിന്റെ ഓവുചാലില്‍ നിന്നും ഒരു കത്ത് കണ്ടെത്തിയിരുന്നു. ഇത് ജിഷ്ണുവിന്റെ ആത്മഹത്യ കുറിപ്പാണെന്നാണ് കരുതുന്നത്. ഇത് അന്വേഷണ സംഘം വിശദമായി പരിശോധിക്കും. കൂടാതെ ജിഷ്ണുവിന്റെ സഹപാഠികളില്‍ നിന്നും കോളേജ് അധികൃതരില്‍ നിന്നും മൊഴി ശേഖരിക്കുകയും ചെയ്യും.
നേരത്തെ ലോക്കല്‍പോലീസും പിന്നീട് ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണത്തിലെ വിവരങ്ങളും പുതിയ അന്വേഷണ സംഘം പരിശോധിക്കും. അതിനിടെ സ്വാശ്രയ മാനേജുമെന്റുകള്‍ ഇന്ന് സംസ്ഥാനത്ത് സ്വാശ്രയ എഞ്ചിനീയറിങ് കോളേജുകള്‍ അടച്ചിട്ട് പ്രതിഷേധിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അക്രമസംഭവങ്ങളുടെ പേരിലാണ് പ്രതിഷേധം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: