കൊല്ലം: ഇടതുസര്‍ക്കാര്‍ കേരളത്തിലെ ജനങ്ങളെ പട്ടിണിക്കിട്ടിരിക്കുകയാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു. റേഷന്‍പ്രതിസന്ധി, സഹകരണ പ്രതിസന്ധി, കൊലപാതക രാഷ്ട്രീയം എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് നയിക്കുന്ന പ്രചാരണ ജാഥയുടെ കൊല്ലം മണ്ഡലത്തിലെ സ്വീകരണ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രം ആവശ്യത്തിലധികം അരി നല്‍കിയിട്ടും അത് വിതരണകേന്ദ്രത്തിലെത്തിക്കാന് സര്‍ക്കാരിന് സാധിച്ചിട്ടില്ല. അരി എത്തിക്കാന്‍ കഴിവില്ലാത്തവരാണ് നോട്ട് നിരോധനത്തെപ്പറ്റി സംസാരിക്കുന്നത്. മുന്‍ഗണന ലിസ്റ്റുകള്‍ അട്ടിമറിക്കപ്പെട്ടു. റേഷന്‍കാര്‍ഡുകള്‍ വിതരണം ചെയ്യാന്‍ സാധിച്ചില്ല. രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളും ഭക്ഷ്യഭദ്രതാ നിയമം കേരളത്തില്‍ നടപ്പാക്കിയില്ല. റേഷനരി പ്രതിസന്ധി കേന്ദ്ര സര്‍ക്കാരിന് മേല്‍ കെട്ടിവയ്ക്കുവാനുള്ള ആസൂത്രിതനീക്കം നടക്കുന്നു. റേഷനരി പ്രതിസന്ധിക്കെതിരെ രാജ്ഭവനിലേക്കല്ല മറിച്ച് സെക്രട്ടറിയേറ്റിലേക്കാണ് സിപിഎമ്മുകാര്‍ മാര്‍ച്ച് നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മുകാര്‍ക്ക് ഭരിക്കാനറിയില്ലെന്നും സമരം നടത്താനും കൊലപാതകം നടത്താനും മാത്രമേ അറിയാവുവെന്നും കൃഷ്ണദാസ് പറഞ്ഞു. യുഡിഎഫ് സര്‍ക്കാരിന്റെ പതനം നാലാംവര്‍ഷമാണ് തുടങ്ങിയതെങ്കില്‍ പിണറായി നയിക്കുന്ന ഇടതുസര്‍ക്കാരിന്റെ പതനം നാലാംമാസത്തില്‍ തന്നെ തുടങ്ങി. അഴിമതിക്കെതിരെ വോട്ട് ചോദിച്ച് അധികാരത്തിലെത്തിയ സര്‍ക്കാര്‍ തുടക്കംമുതല്‍ അഴിമതിയില്‍പ്പെട്ടിരിക്കുകയാണ്. കേരളത്തിലെ അഴിമതിക്ക് ഒത്താശ ചെയ്യുന്നവരാണ് കേന്ദ്രത്തിലെ സിപിഎം നേതാക്കള്‍. അതിന്റെ തെളിവാണ് അഴിമതി നടന്നിട്ടും അവര്‍ ഒന്നും മിണ്ടാത്തത്. കേരളത്തില്‍ നിന്നും ലഭിക്കുന്ന അഴിമതി പണം കൊണ്ടാണ് കേന്ദ്രകമ്മിറ്റി പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് അജിത്ത് അമ്മച്ചിവീട് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറിമാരായ സാംരാജ്, അമ്പു പനയം എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: