ന്യൂദല്‍ഹി: ഭീകരാക്രമണങ്ങള്‍ നടത്തുന്നതിന് വേണ്ടി ഭീകരര്‍ മൃഗങ്ങളെ പരിശീലപ്പിക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന വേളയില്‍ മൃഗങ്ങളെ ചാവേറുകളായി ഉപയോഗിക്കാന്‍ സാധ്യതയുള്ളതായാണ് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് തീവ്രവാദ വിരുദ്ധസേനയ്ക്ക് ഇന്റലിജന്‍സ് ഏജന്‍സികള്‍ മുന്നറിയിപ്പ് നല്കി.
ദല്‍ഹി, മുംബയ്, അഹമ്മദാബാദ് എന്നിവിടങ്ങളായിരിക്കും അവരുടെ ലക്ഷ്യമെന്നും ഇന്റലിജന്‍സ് വ്യക്തമാക്കുന്നു. നായ്ക്കള്‍, പൂച്ചകള്‍, മുയലുകള്‍ എന്നിവയെ ഇവര്‍ സ്ഫോടനത്തിനായി ഉപയോഗിക്കുമെന്നും, ലക്ഷ്യസ്ഥാനത്ത് എത്തുമ്പോള്‍ റിമോട്ട് ഉപയോഗിച്ച് സ്ഫോടനം നടത്താനാണ് സാധ്യതയെന്നും ഇന്റെലിജന്‍സ് റിപ്പാര്‍ട്ടില്‍ പറയുന്നു.
ആഗോള ഭീകര സംഘടന ഐഎസ്സാണ് മൃഗങ്ങളെ ഉപയോഗിച്ച് സ്ഫോടനം നടത്തുവാന്‍ ആരംഭിച്ചത്. കോഴിക്കുഞ്ഞുങ്ങളിലായിരുന്നു അവരുടെ പരീക്ഷണം. സിറിയയില്‍ ഐസിസ് നടത്തിയ ആക്രമണം മറ്റ് സംഘടനകളെയും ഇത്തരത്തില്‍ നീങ്ങാന്‍ പ്രേരിപ്പിക്കുന്ന ഒന്നാണെന്ന് രഹസ്യാന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍. ഇവരുടെ ആശയം ഉള്‍ക്കൊണ്ട ചില സംഘടനകള്‍ ഇത്തരത്തില്‍ ആക്രമണം നടത്തുമെന്ന സംശയമാണ് ഭീകര വിരുദ്ധസേന പ്രകടിപ്പിക്കുന്നത്.
മനുഷ്യ ബോംബായും, മൃഗങ്ങളെ ഉപയോഗിച്ചും ആക്രമണം നടത്താന്‍ ഭീകരര്‍ പദ്ധതിയിടുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കടുത്ത ജാഗ്രതയിലാണ് തീവ്രവാദ വിരുദ്ധസേന. ശൈത്യകാലം ആയതിനാല്‍ കമ്പിളിക്കുപ്പായം ഉപയോഗിച്ച് ഭീകര്‍ രാജ്യത്തേക്ക് സ്ഫോടക വസ്തുക്കളുമായി കടക്കുവാന്‍ ഇടയുണ്ട്.റിപ്പബ്ലിക് ദിനം വരാനിരിക്കെ രാജ്യത്തെ സുരക്ഷാ സേനകളോട് അതീവജാഗ്രത പുലര്‍ത്താനാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: