ന്യൂദല്‍ഹി: അതിര്‍ത്തി രക്ഷാസേനയിലെ ജവാന്മാര്ക്ക് മോശം ഭക്ഷണമാണ് നല്‍കുന്നതെന്ന ബിഎസ്എഫ് ജവാന് തേജ് ബഹാദൂര്‍ യാദവിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശ്നത്തില്‍ ഇടപെട്ടു. വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ആഭ്യന്തരമന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി.
തേജ് ബഹാദൂറിന്റെ പോസ്റ്റ് ആഭ്യന്തരമന്ത്രാലയം പരിശോധിച്ച് വരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍.
മോശം ഭക്ഷണമാണ് നല്‍കുന്നതെന്നും പല ദിവസങ്ങളിലും ഭക്ഷണം കഴിയ്ക്കാതെയാണ് ഉറങ്ങാന്‍ പോകുന്നതെന്നുമുളള പോസ്റ്റ് കഴിഞ്ഞ ദിവസമാണ് തേജ്ബഹാദൂര്‍ യാദവ് ട്വിറ്ററില്‍ പോസ്്റ്റ് ചെയ്തത്. ഭക്ഷണ സാമഗ്രികള്‍ ഉന്നത ഉദ്യോഗസ്ഥര്‍ മറിച്ച വില്‍ക്കുന്നെന്നും ഇദ്ദേഹം ആരോപിച്ചു. സത്യങ്ങള്‍ തുറന്ന് പറഞ്ഞതിന്റെ പേരില്‍ തന്റെ ഭര്‍ത്താവിനെ അധികൃതര്‍ ല്ക്ഷ്യമിട്ടിരിക്കുകയാണെന്ന് തേജ് ബഹാദൂരിന്റെ ഭാര്യ പറഞ്ഞു. തേജിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതോടെ ഇയാളെ നിയന്ത്രണ രേഖയില്‍ നിന്ന് രജൗരിയിലെ ബറ്റാലിയനിലേക്ക് മാറ്റി. ഇതിനിടെ ബിഎസ്എഫ് പുതിയ ഭക്ഷ്യ വിഭവ മാനദണ്ഡങ്ങള്‍ നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: