കൊച്ചി: പാമ്പാടി നെഹ്റു കോളേജിലെ വിദ്യാര്‍ത്ഥി ജിഷ്ണു ആത്മഹത്യചെയ്യാന്‍ ഇടയായ സംഭവം സിറ്റിംഗ് ജഡ്ജിയെകൊണ്ട് അന്വേഷിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാസുരേന്ദ്രന് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഭരണ സ്തംഭനമാണ് മുഖ്യമന്ത്രി ഐഎഎസ് ഓഫീസര്‍മാരെ ശരിയാക്കി കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് മൂന്ന് മാസത്തേക്കുള്ള അരി കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഇത് വിതരണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും ശോഭാ സുരേന്ദ്രന് പറഞ്ഞു.
സംസ്ഥാനത്തെ നോട്ട് രഹിത സംവിധാനത്തിലേക്ക് കൊണ്ടുവരാന്‍ ധനമന്ത്രി തോമസ് ഐസക്ക് തയ്യാറായിട്ടില്ല. നോട്ട് നിരോധനത്തില്‍ പ്രധാനമന്ത്രിയെ ആക്ഷേപിക്കാനാണ് ഐസക്ക് ശ്രമിക്കുന്നത്. മദ്യം സൂക്ഷിക്കാന്‍ ഗോഡൗണുകളുള്ള കേരളത്തില്‍ അരി സൂക്ഷിക്കാന്‍ ആവശ്യത്തിന് ഗോഡൗണുകള്‍ ഇല്ലെന്ന് അവര്‍ കുറ്റപ്പെടുത്തി. ദേശീയതയ്ക്ക് എതിരായ നിലപാട് ആര് സ്വീകരിച്ചാലും ബിജെപി എതിര്‍ക്കുമെന്നും ശോഭ പറഞ്ഞു. ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ്, പ്രകാശ് ബാബു പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: