ന്യൂദല്‍ഹി: ജെല്ലിക്കെട്ട് നിരോധിച്ചത് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ശനിയാഴ്ചത്തെ പൊങ്കല്‍ മഹോത്സവത്തിന് മുമ്പ് തീര്‍പ്പാക്കണമെന്ന തമിഴ്നാട് സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ ദീപക് മിശ്ര, ആര്. ഭാനുമതി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
മൃഗങ്ങളെ ക്രൂരമായി പീഡിപ്പിക്കുന്ന ജെല്ലിക്കെട്ട് വിനോദം നിരോധിച്ച് 2011ല്‍ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് 2014ല്‍ സുപ്രീംകോടതി ശരിച്ചിരുന്നു. വിധിക്കെതിരെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ റിവ്യൂ പെറ്റീഷന് കഴിഞ്ഞ നവംബറില്‍ സുപ്രീംകോടതി തള്ളിയിരുന്നു.
ജെല്ലിക്കെട്ട് നിരോധനം ഒഴിവാക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളോട് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: