കൊച്ചി: കേന്ദ്രം നല്കുന്ന റേഷനരി പൂത്തിവെച്ച് ജനങ്ങളുടെ അന്നം മുട്ടിച്ച പിണറായി വിജയനെ കുറ്റ വിചാരണ ചെയ്യണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്. കള്ളപ്പണ മുന്നണിക്കെതിരെ ശോഭാ സുരേന്ദ്രന് നയിക്കുന്ന മേഖല പ്രചരണ ജാഥക്ക് ജില്ലയിലെ വിവിധസ്ഥലങ്ങളില്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു.
ഭരണത്തില്‍ കയറി ഒന്നര വര്‍ഷമായിട്ടും ഇടതുസര്‍ക്കാരിന് റേഷന്‍ കാര്‍ഡ് പോലും പുതുക്കി നല്കാന് കഴിഞ്ഞിട്ടില്ല. കഴിയില്ലെങ്കില്‍ ഭക്ഷ്യമന്ത്രി തിലോത്തമന് രാജിവെച്ച് ജനങ്ങളോട് മറുപടി പറയണം. അരി വിതരണം ചെയ്യാന്‍ തയ്യാറായില്ലെങ്കില്‍ ബിജെപി സംഘടിതമായി ഗോഡൗണ്‍ കയ്യേറി വിതരണം ചെയ്യുമെന്നും ജാഥകാപ്റ്റന് നയിച്ച ശോഭാ സുരേന്ദ്രന് പറഞ്ഞു. നോട്ട് നിരോധനത്തിന്റെ പേരില്‍ ജനങ്ങളെ ആശങ്കയിലാക്കാതെ രാജ്യത്തിന്റെ സമ്പത് വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാവേണ്ടത്. അക്രമരാഷ്ട്രീയം ഉപേക്ഷിക്കാന്‍ സിപിഎം തയ്യാറാകണമെന്നും ശോഭ സുരേന്ദ്രന് ആവശ്യപ്പെട്ടു. സംസ്ഥാന ജില്ലാ നേതാക്കള്‍ വിവിധയിടങ്ങളില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: