തിരുവനന്തപുരം: സ്വാമി വിവേകാനന്ദന് തിരുവനന്തപുരം സന്ദര്‍ശിച്ചപ്പോള്‍ നടന്ന പാതയിലൂടെ ഒരിക്കല്‍കൂടി വിവേകാനന്ദ വേഷം ധരിച്ച കുട്ടികള്‍ നടന്നു. ഹിന്ദു സ്പിരിച്ച്വല്‍ ആന്റ് സര്‍വീസ് ഫെയര്‍ കേരള 2017 വിളംബരം ചെയ്ത് നടത്തിയ സ്വാമി വിവേകാനന്ദ വാക്കത്തോണിലാണ് വിവേകാനന്ദ വേഷം ധരിച്ചകുട്ടികള് ചരിത്ര സ്മരണ പുതുക്കിയത്.
മാനവീയം വീഥിയില്‍ നിന്ന് ആരംഭിച്ച വാക്കത്തോണ്‍ കവടിയാറിലെ വിവേകാനന്ദ സ്ക്വയറില്‍ സമാപിച്ചു. വിവേകാനന്ദ ആശയങ്ങള്‍ പ്രചരിപ്പിച്ച് 100 വിദ്യാലയങ്ങളിലേക്ക് സഞ്ചരിക്കുന്ന രഥത്തിന്റെ പൂജ ചെന്നൈ രാമകൃഷ്ണ മിഷന് ആശ്രമം സെക്രട്ടറി സ്വാമി പദ്മസ്ഥനാനന്ദ ഭദ്രദീപം കൊളുത്തി നിര്‍വ്വഹിച്ചു. ഗാന്ധിജി ഭാരതത്തെ ദര്‍ശിച്ചത് സ്വമി വിവേകാനന്ദനിലൂടെയായിരുന്നുവെന്നും ലോകത്തിനുമുന്നില്‍ ഭാരതത്തെ പരിചയപ്പെടുത്തിയ മഹാനാണ് സ്വാമി വിവേകാനന്ദനെന്നും പദ്മസ്ഥനാനന്ദ പറഞ്ഞു.
തിരുവനന്തപുരം രാമകൃഷ്ണ മിഷന് ആശ്രമത്തില്‍ നിന്നുള്ള യോഗവ്രതാനന്ദ, പ്രബുദ്ധാത്മാനന്ദ, കാശി ആശ്രമത്തില്‍ നിന്നുള്ള പ്രമുക്താനന്ദ, ബാംഗ്ലൂര്‍ ആശ്രമത്തില്‍ നിന്നുള്ള വീതഭയാനന്ദ എന്നിവര്‍ സംബന്ധിച്ചു. കവടിയാര്‍ വിവേകാനന്ദ സ്ക്വയറിലെത്തിയ കുട്ടികള്‍ വിവേകാനന്ദ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. നടന് ദിനേഷ് പണിക്കര്‍ വിവേകാനന്ദ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിവേകാനന്ദ വാക്കത്തോണ്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി രഞ്ജിത്ത് കാര്ത്തികേയന്, സ്വാഗതസംഘം കണ്‍വീനര്‍ വിജയകൃഷ്ണന്, പി. സുധാകരന് തുടങ്ങിയവര്‍ സംബന്ധിച്ചു. നൂറിലധികം കുട്ടികള്‍ വാക്കത്തോണില്‍ പങ്കെടുത്തു.
ഹിന്ദു സ്പിരിച്ച്വല്‍ ആന്റ്സര്വീസ് ഫെയറിന്റെ ഭാഗമായി 21 ന് 1000 ആണ്‍കുട്ടികള്‍ പങ്കെടുക്കുന്ന യോഗ, 27 ന് 1000 പെണ്‍കുട്ടികള്‍ പങ്കെടുക്കുന്ന ഭാരതീയ ഗാനാലാപനം, 29 ന് ചിത്രരചന തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ട്. ഫെബ്രുവരി രണ്ട് മുതല്‍ അഞ്ച് വരെയാണ് ഹിന്ദു സ്പിരിച്ച്വല്‍ ആന്റ് സര്‍വീസ് ഫെയര്‍ നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: