കണ്ണൂര്‍: വേങ്ങാട് ഇ.കെ.നായനാര്‍ സ്മാരക ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്ക്കൂള് നാഷണല്‍ സര്‍വ്വീസ് സ്കീം വിദ്യാര്‍ത്ഥികള്‍ നിര്‍ധന കുടുംബത്തിന് നിര്‍മ്മിച്ച സ്നേഹ വീടിന്റെ താക്കോല്‍ദാനം 15 ന് നടക്കുമെന്ന് സ്ക്കൂള് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സ്വന്തമായി വീടില്ലാത്തതാനാല് പ്രതിമാസം വലിയ തുക നല്കി ഒരു മകള്‍ക്കും രണ്ട് ആണ്മക്കളൊടുമൊപ്പം ജീവിക്കുന്ന വേങ്ങാട്ടെ നിര്‍ധനയും വിധവയുമായ വീട്ടമ്മയായ ആയിഷയ്ക്കാണ് വീട് നിര്‍മ്മിച്ച് നല്‍കുന്നത്. ആയിഷയുടെ ഒരു മകനും മകളും ജന്മനാ ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്ന ഭിന്നശേഷിയുളളവരാണ്. ഭിന്നശേഷിക്കാരായ മുഹമ്മദ് അജ്മല്‍, ആബിദ എന്നിവര്‍ ചാലയിലെ ശാന്തിദീപം സ്പെഷ്യല്‍ സ്ക്കൂളിലാണ് പഠനം നടത്തുന്നത്. മൂത്ത മകന് മുഹമ്മദ് ജുനൈദ് ജോലി ചെയ്താണ് കുടുംബം പോറ്റുന്നത്. പരിമിതമായ സാഹചര്യത്തില്‍ വളരുന്ന മുഹമ്മദ് അജ്മല്‍ 2015 ല്‍ അമേരിക്കയിലെ ലോസ് ആഞ്ചല്‍സില്‍ നടന്ന സ്പെഷ്യല്‍ ഒളിബിക്സില്‍ ഹാന്റ്ബോള്‍ വിഭാഗത്തില്‍ വെളളിമെഡില് നേടിയ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു. വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് പലരും വാഗ്ദാനങ്ങള്‍ നല്‍കിയെങ്കിലും നടക്കാതെ വന്നപ്പോഴാണ് വേങ്ങാട് ഇ.കെ.നായനാര്‍ സ്മാരക ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്ക്കൂള് നാഷണല്‍ സര്‍വ്വീസ് സ്കീം വിദ്യാര്‍ത്ഥികള്‍ അജ്മലിന് സ്നേഹ വീട് നിര്‍മ്മിച്ച് നല്കാന് തീരുമാനിച്ചത്. വിവിധ സാമൂഹ്യ-സാംസ്ക്കാരിക രാഷ്ട്രീയ സംഘടനകളുടെ പങ്കാളിത്തതോടെ 2016 ജൂലൈ 2 നാണ് പ്രവര്‍ത്തനം ആരംഭിച്ചത്. 2016 ജൂലൈ 23 ന് തുടങ്ങി ആറുമാസം കൊണ്ട് പ്രവര്‍ത്തനം പൂര്‍ത്തിയാക്കി. ഏതാണ്ട് 12 ലക്ഷത്തോളം രൂപ ചെലവായി. വിദ്യാര്‍ത്ഥികളില്‍ നിന്നുള്‍പ്പെടെ പണം പിരിച്ചാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.15 ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് സ്നേഹ വീടിന്റെ താക്കോല്‍ദാനം നിര്‍വ്വഹിക്കും. വാര്‍ത്താ സമ്മേളനത്തില്‍ സ്ക്കൂള് പ്രിന്‍സിപ്പാള്‍ കെ.ഒ.ഉണ്ണികൃഷ്ണന്, സി.പി.അനിത, ഷിനിത്ത് പാട്യം, കെ.സി.സുരേന്ദ്രന് മാസ്റ്റര്‍, സി.പി.പ്രശാന്ത് മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: