തലശ്ശേരി: തിയേറ്ററുകളിലെ കലക്ഷന്‍ വിഹിതം വര്ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് എക്സിബിറ്റേഴ്സ് ഫഡറേഷന്‍ നടത്തുന്ന സമരത്തെ പരാജയപ്പെടുത്താനാണ് ചില കോര്‍പ്പറേറ്റ് ശക്തികള്‍ ശ്രമിക്കുന്നതെന്ന് കേരള ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷന് പ്രസിഡണ്ട് ലിബര്‍ട്ടി ബഷീര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. കഴിഞ്ഞ 30 ദിവസമായി ഈ പ്രധാന ആവശ്യമുന്നയിച്ചുകൊണ്ട് ഫെഡറേഷന് സമരരംഗത്താണ് ഉള്ളത്. സമരത്തെയും മലയാള് സിനിമയെയും തകര്‍ക്കുന്നതിന് വേണ്ടിയാണ് തമിഴ് സിനിമ ചില തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ നടന് ദിലീപിനെ പോലുള്ളവര്‍ ശ്രമിക്കുന്നത്.
കേരളത്തിലുള്ള 353 തിയേറ്ററുകളില്‍ എക്സ് തിയേറ്ററുകളില്‍ പതിനെട്ട് എണ്ണത്തില്‍ മാത്രമാണ് ഭൈരവ പ്രദര്‍ശിപ്പിക്കുന്നത്. ഇതില്‍ തന്നെ ഫെഡറേഷനുമായി ബന്ധമുള്ളവ വളരെ കുറവാണ്. അന്യഭാഷാ പടം കേരളത്തില്‍ റിലീസ് ചെയ്യാന്‍ മുന്‍കൈയെടുത്ത ദിലീപിന്റെ ഇടപെടല്‍ അപലപനീയമാണ്. സ്വന്തമായി തിയേറ്റര്‍ കോംപ്ല്ക്സുകളുള്ള ഇദ്ദേഹത്തിന് മലയാള സിനിമക്ക് നേരെ മുഖം തിരിക്കാതെ വിനോദ് മങ്കടയുടെ പുതിയ പടം തിയേറ്ററുകളില്‍ എത്തിക്കാനായിരുന്നു ശ്രമിക്കേണ്ടിയിരുന്നത്. ഫെഡറേഷന്റെ സമരത്തെ പരാജയപ്പെടുത്താന്‍ പ്രോഡ്യൂസേഴ്സ് ആന്റ് ഡിസ്ട്രിബ്യൂട്ടോഴ്സ് സംഘടനകളും അമ്മയിലെ ഒരു വിഭാഗവുമാണ് ശ്രമിക്കുന്നതെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: