തിരുവനന്തപുരം: സഹകരണ മേഖലയെ സംരക്ഷിക്കുക, റേഷന്‍ പുന:സ്ഥാപിക്കുക, കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപി നടത്തിയ രാഷ്ട്രീയ പ്രചരണ ജാഥകള്‍ സമാപിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എ എന്‍ രാധാകൃഷ്ണന്, എംടി രമേശ്, കെ സുരേന്ദ്രന്, ശോഭാ സുരേന്ദ്രന് എന്നിവരുടെ നേതൃത്വത്തില്‍ നാല് മേഖലാ ജാഥകളാണ് നടന്നത്. ഓരോ ജാഥയും 35 മണ്ഡലങ്ങളില്‍ വീതം പര്യടനം നടത്തി.
സഹകരണ മേഖലയെ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നു എന്ന ഇടത് വലത് മുന്നണികളുടെ ആരോപണത്തിന് ശക്തമായ മറുപടി നല്കാന് ജാഥകള്‍ക്ക് കഴിഞ്ഞു. സഹകരണ ബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപം ഉള്ള വളരെ ചെറിയ ശതമാനം ആള്‍ക്കാര്‍ക്ക് വേണ്ടി സാധാരണക്കാരായ സഹകാരികളെ ബലിയാടാക്കുന്ന സിപിഎം നിലപാട് ജാഥയില്‍ തുറന്നു കാണിക്കപ്പെട്ടു. ഭക്ഷ്യ ഭദ്രതാ നിയമം നടപ്പാക്കാതെ രണ്ടു മുന്നണികളും റേഷന്‍ വിതരണം അട്ടിമറിച്ചതും സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയവും ജാഥയുടെ പ്രചരണ വിഷയങ്ങളായി.
എ എന്‍ രാധാകൃഷ്ണന് നയിച്ച കോഴിക്കോട് മേഖലാ ജാഥ മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ ഉപ്പളയില്‍ സമാപിച്ചു. ഒ. രാജഗോപാല്‍ എംഎല്‍എ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലും മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി, വള്ളിക്കുന്ന് മണ്ഡലങ്ങളിലുമാണ് ജാഥ കടന്നുപോയത്.
മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന പാലക്കാട് മേഖലാ ജാഥ നയിച്ചത് കെ. സുരേന്ദ്രനാണ്. തേക്കിന്‍കാട് മൈതാനത്ത് നടന്ന സമാപന സമ്മേളനം ദേശീയ സമിതിയംഗം പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.
ശോഭാ സുരേന്ദ്രന് നയിച്ച എറണാകുളം മേഖലാ ജാഥ ആലപ്പുഴയില്‍ സമാപിച്ചു. സമാപനസമ്മേളനം മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ വി. മുരളീധരന് ഉദ്ഘാടനം ചെയ്തു.
തൃശൂര്‍, എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ മണ്ഡലങ്ങളില്‍ പര്യടനം നടത്തി. എംടി രമേശ് നയിച്ച തെക്കന്‍ മേഖലാ ജാഥയുടെ സമാപന സമ്മേളനം പുത്തരിക്കണ്ടം മൈതാനിയില്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്തു. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ മണ്ഡലങ്ങളിലൂടെയാണ് ജാഥ കടന്നു പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: