കൊച്ചി: സിനിമാ പ്രതിസന്ധി രൂക്ഷമായിരിക്കെ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് പിളര്‍പ്പിലേക്ക്. ‘എ’ ക്ലാസ് തിയറ്റര്‍ ഉടമകളുടെ സംഘടനയായ എക്സിബിറ്റേഴ്സ് ഫെഡറേഷന് ബുധനാഴ്ച മുതല്‍ തിയറ്റര്‍ അടച്ച് സമരം നടത്തുകയാണ്. പിന്നാലെ തമിഴ് ചിത്രം ‘ഭൈരവ’ തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തി. ഫെഡറേഷനിലെ ഏഴ് തിയറ്ററുകള്‍ ഉള്‍പ്പെടെ 200 തിയറ്ററുകളിലാണ് ഭൈരവ പ്രദര്‍ശിപ്പിച്ചത്. തുടര്‍ന്നാണ് ഫെഡറേഷനില്‍ പിളര്‍പ്പിന് കളം ഒരുങ്ങിയത്.
ഫെഡറേഷന് വിട്ടുവരുന്ന ഉടമകളെയും മാളുകളെയും ബി ക്ലാസ് തിയറ്ററുകളെയും ഉള്‍പ്പെടുത്തി പുതിയ സംഘടനക്കാണ് ചരടുവലി. ഭൈരവ റിലീസ് ചെയ്ത ഏഴ് തിയറ്ററുകള്‍ക്ക് പുറമെ ‘എ’ ക്ലാസ് തിയറ്റര്‍ ഉടമകളുടെ സംഘടനയില്‍ നിന്ന് മുപ്പതോളം പേര് പുതിയ സംഘടനയില്‍ എത്തിയേക്കും.
വരുംദിവസങ്ങളില്‍ റിലീസ് മുടങ്ങിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തിക്കാനാണ് നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും ലക്ഷ്യം. ഇതോടെ കൂടുതല്‍ എ ക്ലാസ് തിയറ്റര്‍ ഉടമകള്‍ സമരത്തില്‍ നിന്ന് പിന്മാറുമെന്നും ഫെഡറേഷനില്‍ പിളര്‍പ്പ് ഉണ്ടാക്കാന്‍ കഴിയുമെന്നുമാണ് കണക്കുകൂട്ടുന്നത്. തിയറ്റര്‍ ഉടമ കൂടിയായ നടന് ദിലീപിനെ മുന്‍നിര്‍ത്തിയാണ് ഫെഡറേഷനെതിരെയുള്ള നീക്കങ്ങളെന്ന് പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ തലശ്ശേരിയില്‍ ആരോപിച്ചു.
തിയറ്റര്‍ വരുമാന വിഹിതം 50:50 അനുപാതത്തില്‍ വേണമെന്ന ആവശ്യം ഉന്നയിച്ചാണ് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് തിയറ്റര്‍ അടച്ചിട്ടു സമരം നടത്തുന്നത്. സംസ്ഥാനത്തെ മുന്നൂറ്റി അമ്പതോളം ‘എ’ ക്ലാസ് തിയറ്ററുകളാണ് സമരത്തില്‍ പങ്കെടുക്കുന്നത്. സമരത്തെ തുടര്‍ന്ന് ക്രിസ്തുമസ്, പുതുവര്‍ഷ റിലീസുകള്‍ വേണ്ടന്നുവയ്ക്കുകയും പ്രദര്‍ശിപ്പിച്ചുകൊണ്ടിരുന്ന ചിത്രങ്ങള്‍ പിന്‍വലിക്കുകയും ചെയ്തു. നാല് മലയാള ചിത്രങ്ങളുടെ റിലീസാണ് മുടങ്ങിയത്.
സിനിമാ പ്രതിസന്ധി പരിഹരിക്കുന്നതിന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടലുകള്‍ ഉണ്ടായിട്ടില്ല. സിനിമ തര്‍ക്കം രണ്ടുദിവസത്തില്‍ പരിഹരിക്കുമെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: