കോട്ടയം: വിജ്ഞാനാധിഷ്ഠിതമായ സമൂഹത്തില്‍ ഉന്നതവിദ്യാഭ്യാസം രാഷ്ട്രത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും രാഷ്ട്ര നിര്‍മ്മാണത്തിനും അതിപ്രധാനമായ പങ്കു വഹിക്കുന്നതായി ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം. സര്‍വ്വകലാശാലകളിലെ ഗവേഷണങ്ങള്‍ ഉത്പാദനകരമാകണം.
ലോകമൊട്ടാകെ സര്‍വ്വകലാശാലകള്‍ തനതു പദ്ധതികളിലൂടെ സ്വന്തമായ വരുമാനം സൃഷ്ടിക്കുന്നവയായി മാറിക്കൊണ്ടിരിക്കുകയാണെന്ന് എംജി സര്‍വ്വകലാശാലയില്‍ നടന്ന ചാന്‍സ്ലേഴ്സ് അവാര്‍ഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് ഗവര്‍ണര്‍ പറഞ്ഞു. നമ്മുടെ സര്‍വ്വകലാശാലകള്‍ മാനവശേഷി വികസന വകുപ്പിന്റെ മാനദണ്ഡമനുസരിച്ചുള്ള ദേശീയ റാങ്കിങില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.
പുരാരേഖകള്‍ ഡിജിറ്റൈസ് ചെയ്ത് സര്‍വ്വകലാശാലകള്‍ പൂര്‍വികര്‍ സ്വായത്തമാക്കിയ അിറവിനെ ജനങ്ങളില്‍ എത്തിക്കണം. ഉന്നത വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം അറിവു കൈമാറുക എന്നതു മാത്രമല്ല, സാങ്കേതികവും സാമൂഹ്യവുമായ നൈപുണ്യ ശേഷി വര്‍ദ്ധിപ്പിച്ച് വിദ്യാര്‍ത്ഥികളുടെ തൊഴില്‍ സാധ്യത നിശ്ചയിക്കുന്നതുമാവണം. റാഗിങ്, മയക്കുമരുന്ന് ദുരുപയോഗം ലിംഗപരമായ അസമത്വങ്ങളും ചൂഷണങ്ങളും തുടങ്ങിയവക്കെതിരെ കാമ്പസുകളില്‍ ശരിയായ ബോധവല്‍ക്കരണവും മൗലികമായ ചെറുത്തുനില്‍പ്പും ഉണ്ടാകേണ്ടതുണ്ട്.
വിദ്യാര്‍ത്ഥികളെ അക്കാദമിക് മേഖലകളില്‍ ഉയര്‍ന്ന നിലവാരത്തില്‍ എത്തിക്കുന്നതോടൊപ്പം അവര്‍ക്ക് സാമൂഹിക ജീവിതത്തിന്റെ യാഥാര്‍ത്ഥ്യബോധം പകര്‍ന്നു നല്‍കുന്നതും കൂടിയാവണം സര്‍വ്വകലാശാലാ വിദ്യാഭ്യാസമെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.
രണ്ടാമത്തെ ചാന്‍സ്ലേഴ്സ് അവാര്‍ഡാണ് എംജി സര്‍വ്വകലാശാലയ്ക്ക് ലഭിക്കുന്നത്. ട്രോഫിയും പ്രശസാപത്രവും അഞ്ചുകോടി രൂപയ്ക്കുള്ള ചെക്കും ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ എംജി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ: ബാബു സെബാസ്റ്റ്യനു കൈമാറി.
ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് അധ്യക്ഷത വഹിച്ചു. എംജി സര്‍വ്വകലാശാല അടുത്തകാലത്ത് ആരംഭിച്ച രണ്ട് പദ്ധതികള്‍ ശ്രദ്ധേയമാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഒന്ന് ജൈവവൈവിധ്യ തോട്ടവും രണ്ടാമതായി ബിസ്സിനസ്സ് ഇന്‍കുബേഷന്‍ സെന്ററും സയന്‍സ് പാര്‍ക്കും. അതിലൊന്ന് പ്രകൃതിയും ജീവനുമായി ബന്ധപ്പെട്ടതാണെങ്കില്‍ മറ്റൊന്ന് യുവസമൂഹത്തിന് പ്രതീക്ഷ നല്കുന്ന പദ്ധതിയാണ്. ലോക തൊഴില്‍ കമ്പോളത്തില്‍ മത്സരിച്ചു ജയിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കാവണം.
സര്‍വ്വകലാശാലകളിലെ ഗവേഷണ പദ്ധതികള്‍ മനുഷ്യ കേന്്ദ്രീകൃതവും പ്രകൃതി കേന്ദ്രീകൃതവുമാവണം. ആഗോളതലത്തില്‍ ചൂഷണം ചെയ്യപെടാനുള്ള ഉപകരണങ്ങളാക്കി നമ്മുടെ പ്രൊഫഷനലുകളെ മാറ്റരുത്. ഇ ലേണിങ് ഇ ഗവേണന്‍സ് മാതൃകകളിലേക്ക് സര്‍വ്വകലാശാലകള്‍ മാറണമെന്നും അറിവ് താഴെ തട്ടിലുള്ളവരുടെ ജീവിതത്തില്‍ പ്രതിഫലിക്കണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
വിദ്യഭ്യാസ മന്ത്രി പ്രൊഫ: സി. രവീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ ജോസ്.കെ.മാണി എംപി, സുരേഷ്കുറുപ്പ് എംഎല്‍എ എന്നിവര്‍ ആശംസ നേര്‍ന്നു. ഗവര്‍ണറുടെ സെക്രട്ടറി ഡോ:ദേവേന്ദ്ര കുമാര്‍ ദൊഡാവത് സ്വാഗതവും വൈസ് ചാന്‍സലര്‍ ഡോ: ബാബു സെബാസ്റ്റ്യന്‍ കൃതജ്ഞതയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: