കണ്ണൂര്‍: 57-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കണ്ണൂരില്‍ അരങ്ങുണരാന്‍ ഇനി രണ്ടു നാള്‍്. 16 മുതല്‍ 22 വരെയാണ് കലോത്സവം. സംസ്കൃതോത്സവവും അറബിക് കലോത്സവവും ഇതോടൊപ്പം നടക്കും. 16ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന് തിരിതെളിയിക്കും.
സുരക്ഷക്ക് 700 ഓളം പോലീസുകരെ നിയോഗിക്കും.
പരിസ്ഥിതി സൗഹൃദ കലോത്സവം, പ്ലാസ്റ്റിക് വിമുക്ത കലോത്സവം എന്നതാണ് മുദ്രാവാക്യം. പ്രധാനവേദി നിളയാണ്. 20 വേദികളിലായാണ് കലാപ്രതിഭകളുടെ മത്സരങ്ങള്‍ നടക്കുക.
ഇവയ്ക്ക് 20 നദികളുടെ പേരാണ് നല്‍കിയിരിക്കുന്നത്. മുഖ്യവേദിയായ കണ്ണൂര്‍ പോലീസ് മൈതാനിയിലാണ് നിള. ഒന്നാം വേദി ആറ് നിലകളിലാണ്. .പ്രധാന വേദികളുടെ മേല്‍ക്കൂര പൂര്‍ണ്ണമായും ഓലകൊണ്ടാണ്.
അമ്പത് മീഡിയാ പവലിയനുകള്‍, 14 ഗ്രീന്‍ റൂമുകള്‍, 10 ടോയ്ലറ്റ്, അവശ്യ സര്‍വ്വീസുകള്‍ എന്നിവ ഒരുക്കും. മുഖ്യവേദിയുടെ കിഴക്ക് 2000 ചതുരശ്ര അടി പ്രദര്ശനപന്തല്. പാചകപ്പുര ജവഹര്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍. ഇതാദ്യമായി കലാമരം നട്ടാണ് കലോത്സവത്തെ വരവേല്‍ക്കുന്നത്.
14 ന് കോഴിക്കോട് ജില്ലയില്‍ നിന്നും കലോത്സവ വിജയികള്‍ക്കുളള സ്വര്‍ണ്ണക്കപ്പ് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ മാഹി വഴി കണ്ണൂരിലെത്തിക്കും. 15 ന് അടുക്കളയില്‍ പാലുകാച്ചല്‍.
ഭക്ഷണ വിതരണത്തിന് പഞ്ചിംഗ് കാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. രജിസ്ട്രേഷന് 15 ന് രാവിലെ മുതല്‍ നടക്കും. കലോത്സവത്തോടനുബന്ധിച്ച് നടക്കുന്ന സാംസ്ക്കാരികോത്സവത്തിന് 17 ന് തിരിതെളിയും.
12000ത്തോളം മത്സരാര്‍ത്ഥികള്‍ 230 ഇനങ്ങളിലായി കലാമേളയില്‍ മാറ്റുരക്കും
നിള (പോലീസ് മൈതാനം), ചന്ദ്രഗിരി(കലക്ട്രേറ്റ് മൈതാനം), കബനി (ടൗണ്‍ സ്ക്വയര്‍), പമ്പ(ജവഹര്‍ സ്റ്റേഡിയം), വളപട്ടണം(ജിവിഎച്ച്എസ്എസ്), കല്ലായി(ഗവ. യുപി സ്ക്കൂള് മുഴത്തടം), കവ്വായി (പോലീസ് ഓഡിറ്റോറിയം), കാര്യങ്കോട്(ഗവ യുപി സ്ക്കൂള്), ഭവാനി (ശിക്ഷക്സദന്‍ ഓഡിറ്റോറിയം), പല്ലന (തളാപ്പ് മിക്സഡ് യുപി), നെയ്യാര്‍ (ജവഹര്‍ സ്റ്റേഡിയം), പാമ്പാര്‍(ഗവ. ടൗണ്‍ എച്ച്എസ്എസ്, ഓപ്പണ്‍ സ്റ്റേജ്), കടലുണ്ടി (ടൗണ്‍ എച്ച്എസ്എസ് ഹാള്‍), പെരിയാര്‍ (സെന്റ് മൈക്കിള്‍സ് എഐഎച്ച്എസ്എസ്), മീനച്ചില്‍ (സെന്റ് മൈക്കിള്‍സ് എഐഎച്ച്എസ്എസ് റൂം), മണിമല(സെന്റ് മൈക്കിള്‍സ് എഐഎച്ച്എസ്എസ് റൂം), കല്ലട(സെന്റ് മൈക്കിള്‍സ് എഐഎച്ച്എസ്എസ് റൂം), കരമന(സെന്റ് മൈക്കിള്‍സ് എഐഎച്ച്എസ്എസ് റൂം), ചാലിയാര്‍ (കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ പരേഡ് ഗ്രൗണ്ട്, പളളിക്കുന്ന്), മയ്യഴി (സ്റ്റേഡിയം കോര്‍ണ്ണര്‍) എന്നിങ്ങനെയാണ് പേരുകള്‍ നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: