കാബൂള്‍: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ സന്ദര്‍ശനത്തിന് തൊട്ടുപിന്നാലെ കാബൂളില്‍ ബോംബ് സ്ഫോടന പരമ്പര. മൂന്ന് സ്ഫോടനങ്ങളിലായി ആറ് പേര് മരിച്ചു. കാര്‍ യാത്രികരായ നാല് പേരും ഒരു സുരക്ഷാ ഉദ്യോഗസ്ഥനും ഒരു വഴിയാത്രികനുമാണ് കൊല്ലപ്പെട്ടതെന്ന് അഫ്ഗാന് വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു.
കാബൂളിലെ ഒരു വ്യാപാര സമുച്ചയത്തിന് മുന്നിലാണ് ആദ്യ സ്ഫോടനം നടന്നത്. കാറിലെത്തിയ ചാവേറാണ് സ്ഫോടനം നടത്തിയത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം താലിബാന് വക്താവ് സെബിയുള്ളാ മുജാഹിദ് ഏറ്റെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: