തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാരുടെ ബാഗേജുകള്‍ തുറന്ന് സ്വര്‍ണവും പണവുമുള്‍പ്പെടെ വിലപിടിപ്പുള്ള സാധനങ്ങള്‍ കവരുന്ന ലോഡിംഗ് തൊഴിലാളികളെ പോലീസ് പിടികൂടി.
ശംഖുംമുഖം സുലൈമാന്‍ സ്ട്രീറ്റില്‍ സമീര്‍ എ, വെട്ടുകാട് രാജീവ് നഗറില്‍ ടോം ഫെര്‍ണാണ്ടസ് എന്നിവരാണ് പിടിയിലായത്. എയര്‍ പോര്‍ട്ടിലെത്തുന്ന വിമാനത്തില്‍ നിന്ന് ബാഗേജുകള്‍ ക്ലിയറന്‍സ് വിഭാഗത്തിലേക്കും ക്ലിയറന്‍സ് കഴിഞ്ഞ ബാഗേജുകള്‍ വിമാനത്തിലേക്കും മാറ്റുന്ന ജോലികളിലേര്‍പ്പെടുന്നവരാണ് പിടിയിലായത്.
ഇക്കഴിഞ്ഞ ഡിസംബര്‍ 17ന് വിമാനത്താവളത്തില്‍ കന്യാകുമാരി സ്വദേശിയായ ഒരു യാത്രക്കാരന്റെ ബാഗില്‍ നിന്ന് 42,000 രൂപ വിലവരുന്ന 17 ഗ്രാം തൂക്കമുള്ള സ്വര്‍ണവളയും മൊബൈല്ഫോണുമുള്പ്പെടെയുള്ള സാധനങ്ങള്‍ അപഹരിച്ചതിനാണ് ഇവരെ പിടികൂടിയത്. എമിറേറ്റ്സ് വിമാനക്കമ്പനിയുടെ എയര്‍പോര്‍ട്ട് സര്‍വ്വീസ് മാനേജരായ വിജയ്ഭൂഷണ് യാത്രക്കാരന് പരാതി നല്‍കിയിരുന്നു. ഈ പരാതി വലിയതുറ പൊലീസിന് കൈമാറിയതിനെ തുടര്‍ന്ന് എസ്.ഐയും സംഘവും നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: