ന്യൂദല്‍ഹി: നിയന്ത്രണ രേഖയ്ക്ക് അടുത്ത് അഖ്നൂരിലെ സൈനിക ക്യാമ്പിനു നേരെ പാകിസ്ഥാന് നടത്തിയ ആക്രമണത്തിന്റെ ഉത്തരവാദിത്വം ലഷ്കര്‍ ഇ തോയ്ബ ഭീകരന് ഹാഫിസ് സെയ്ദ്ഏറ്റെടുത്തു. ഭാരത സൈന്യം പാക് അധിനിവേശ കശ്മീരില്‍ നടത്തിയ സര്‍ജിക്കല്‍ ആക്രമണത്തിനുള്ള മറുപടിയാണിതെന്നും സെയ്ദ് പറഞ്ഞു.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ജിക്കല്‍ ആക്രമണത്തെക്കുറിച്ച് പറഞ്ഞിട്ടും പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ്ഒരു മറുപടിയും നല്‍കിയില്ല. എന്നാല്‍ ഞാന്‍ മറുപടി നല്‍കുന്നുവെന്നും ഹാഫിസ് സെയ്ദ് പറഞ്ഞു. ഭാരതം നടത്തിയ സര്‍ജിക്കല്‍ ആക്രമണം വെറും നാടകമാണെന്ന് പറഞ്ഞ സെയ്ദ് അഖ്നൂരിലെ ആക്രമണത്തില്‍ 30 ഇന്ത്യന്‍ സൈനികരെ വധിച്ചുവെന്നും അവകാശവാദം ഉന്നയിച്ചു.
അഖ്നൂരിലുള്ള സൈനിക ക്യാമ്പില്‍ നാലു പാകിസ്ഥാനികളാണ് ആക്രമണം നടത്തിയത്. ഒരു പോറല്‍പോലും ഏല്ക്കാതെ നാലു പേരും തിരികെ എത്തിയെന്നുമാണ് ഹാഫിസ് സെയ്ദ് ഓഡിയോ സംഭാഷണത്തില്‍ പറയുന്നത്. എന്നാല്‍ സെയ്ദിന്റെ അവകാശവാദം സൈന്യം തള്ളിക്കളഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: