മറയൂര്‍: ചന്ദന മോഷണ കേസില്‍ ഒളിവില്‍ പോയ പ്രതികളെ വനപാലകര്‍ പിടികൂടി. കോവില്‍കടവ് സ്വദേശി ദിനേശ്, കര്ഷനാട് സ്വദേശി കപിലന് എന്നിവരെയാണ് ഫോറസ്റ്റ് ഡപ്യൂട്ടി റെയിഞ്ചര്‍ ആര് അജിത്കുമാറിന്റെ നേതൃത്വത്തിലൂള്ള സംഘം പിടികൂടിയത്.
2016 നവംബറിലാണ് മറയൂര്‍ കുണ്ടക്കാട്ടുനിന്നും നാല് ചന്ദന മരങ്ങള്‍ മുറിച്ച് ബൊലോറോയില്‍ കടത്തുവാന്‍ ശ്രമിക്കുന്നതിനിടയില്‍ വനപാലകരെത്തി വാഹനമടക്കം പിടികൂടുന്നത്. രണ്ട് പ്രതികളെ പിടികൂടിയിരുന്നു. മറ്റ് രണ്ട് പ്രതികള്‍ അന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. അന്ന് പിടിയിലായ രണ്ട് പ്രതികള്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഓടി രക്ഷപ്പെട്ട പ്രതികളെക്കുറിച്ചുള്ള വിവരം ലഭിച്ചത്. തുടര്‍ന്ന് വനപാലകരുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം നടത്തിയെങ്കിലും പ്രതികളെ പിടികൂടുവാന്‍ കഴിഞ്ഞിരുന്നില്ല. അന്വേഷണം തുടരുന്ന സാഹചര്യത്തിലാണ് ഒളിവില്‍പോയ പ്രതികള്‍ കോവില്ക്കടവിലുണ്ടെന്ന രഹസ്യ വിവരം ലഭിക്കുന്നത്. ദേവികുളം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: