കായംകുളം: കേന്ദ്രീകരിച്ച് അടുത്ത സമയത്ത് ഗുണ്ടാ പ്രവര്‍ത്തനങ്ങളും മറ്റു നടത്തിവന്ന പതിനാറോളം ഗുണ്ടാ നേതാക്കളെയും മോഷ്ടാക്കളെയും കായംകുളം പോലീസ് അറസ്റ്റു ചെയ്തു.
കായംകുളം പ്രദേശത്തെ നിരവധി ക്രമിനല്‍ കേസ്സുകളില്‍ പ്രതിയായ ഷക്കീന മന്‍സില്‍ മുജീബ് (വെറ്റ മുജീബ്) നെ ഒരു വര്‍ഷത്തേക്ക് കൂടി കരുതല്‍ തടങ്കലിന് സര്‍ക്കാര്‍ ഉത്തരവായി.
മുന്‍പ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്ന് ജയിലില്‍ കഴിയുകയായിരുന്ന മുജീബ് കഴിഞ്ഞ വര്‍ഷം പകുതിയോടെ ജയില്‍ മോചിതനായി. അതിന് ശേഷം കായംകുളത്തും പരിസരത്തും മാരകായുധങ്ങളുമായി ആക്രമണം നടത്തിയതിന് മുജീബിനെതിരെ കായംകുളം പോലീസ് സ്റ്റേഷനില്‍ നാലു കേസുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഈ കേസുകളില്‍ അറസ്റ്റു ചെയ്ത ശേഷം കായംകുളം പോലീസ് ഗുണ്ടാ നിയമപ്രകാരം ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് പ്രകാരമാണ് ഒരു വര്‍ഷത്തേക്ക് കരുതല്‍ തടങ്കലിന് സര്‍ക്കാര്‍ ഉത്തരവായത്.
രണ്ടാം കുറ്റി ഭാഗത്ത് പൊതുജനങ്ങളുടെ സൈ്വര്യ ജീവിതം തകര്‍ത്ത് ഗുണ്ടാ ആക്രമണം നടത്തി വന്നിരുന്ന നിരവധി കേസുകളിലെ പ്രതികളായ ഷംനാദ്, ഷെഫീക്ക് (പുലി ഷെഫീക്ക്), റിയാസ് (കാള റിയാസ്), വിജേഷ്.
മറ്റു ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട വിഷ്ണു, ഷേണായി, ഷംനാദ്, തക്കാളി ആഷിഖ്, മണിക്കുട്ടന്, രഞ്ജിത്ത്. മോഷണ കേസുകളില്‍ പ്രതികളായ ഷാജഹാന്, അനീഷ്, അജ്മല്‍ ഉണ്ണി, ഫസല്‍ എന്നിവരെയും അടുത്തിടെ കായംകുളം കെഎസ്ആര്‍ടിസി സ്റ്റാന്റിന് സമീപം ദേശീയ പാതയില്‍ കൂടി നടന്ന പോയ യുവതിയെ കടന്നു പിടിച്ച കേസിലെ പ്രതികളായ മിഥുന്, വിശാഖ് എന്നിവരെയും കായംകുളം പോലീസ് അറസ്റ്റു ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: