ആലപ്പുഴ: നഗരത്തില്‍ കല്ലുപാലത്തിനു കിഴക്കു ഭാഗത്ത് മുല്ലയ്ക്കല് വാര്‍ഡില്‍ ബിവറേജസ് ഔട്ട്ലെറ്റ് രഹസ്യമായി തുറന്ന അധികൃതരുടെ നടപടിയില്‍ പ്രതിഷേധം വ്യാപകം. പോലീസ് സഹായത്തോടെ അതീവ രഹസ്യമായാണ് നെരിയത്ത് ജോണി ന്റെ കെട്ടിടത്തില്‍ മദ്യമെത്തിച്ചത്.
പിന്നീട് ഇരുമ്പുപാലത്തിലെ ബിവറേജ്സ് ഔട്ട് ലെറ്റില്‍ ക്യൂനിന്ന ആളുകളെ ഇവിടേക്ക് എത്തിച്ച് വില്പനയും ആരംഭിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ റാണി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ സ്ത്രീകളടക്കമുള്ള നാട്ടുകാര്‍ പ്രതിഷേധവുമായെത്തിയെങ്കിലും പോലീസിന്റെ കാവലില്‍ മദ്യവില്പന തുടര്‍ന്നു. വന്‍ പോലീസ് സംഘം സ്ഥലത്തുണ്ടായിരുന്നതിനാല്‍ നാട്ടുകാരുടെപ്രതിഷേധം വിലപ്പോയില്ല.
സമരം തുടര്‍ന്നാല്‍ അറസ്റ്റു ചെയ്യുമെന്നും ജാമ്യമില്ലാ വകുപ്പു പ്രകാരം ജയിലിലടക്കുമെന്നും പോലീസ് ഭീഷണിപ്പെടുത്തി. ബിജെപി ടൗ ണ് കമ്മറ്റി പ്രസിഡന്റ് എ.ഡി. പ്രസാദ്കുമാര്‍, മണ്ഡലം സെക്രട്ടറി വി.സി. സാബു എന്നിവരും മറ്റു രാഷ്ട്രീയ പ്രവര്‍ത്തകരും സ്ഥലത്തെത്തിയിരുന്നു. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് മദ്യഷോപ്പ് തുറന്നതിനെതിരെ നിയമ നടപടി സ്വീകരിക്കാനാണ് പ്രദേശവാസികളുടെ നീക്കം. നേരത്തെ പാലസ് വാര്‍ഡില്‍ ബിവറേജസ് ഷോപ്പ് പ്രവര്‍ത്തിക്കാന്‍ നീ ക്കം നടന്നെങ്കിലും ജനരോഷത്തെത്തുടര്‍ന്ന് പിന്‍വാങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: