ന്യൂദല്‍ഹി: ആരുഷി-ഹേമരാജ് ഇരട്ടക്കൊല കേസുമായി ബന്ധപ്പെട്ട് ആരുഷിയുടെ മാതാവ് നൂപുര്‍ തല്‍വാറിന്റെ ജാമ്യാപേക്ഷ സി.ബി.ഐ കോടതി തള്ളി. നൂപുറിന് ജാമ്യം നല്കിയാല് തെളിവ് നശിപ്പിക്കാന്‍ ഇടയുണ്ടെന്ന സി.ബി.ഐയുടെ വാദം കോടതി അംഗീകരിച്ചു.
നേരത്തെ വിചാരണ സമയത്ത് കോടതിയില്‍ നൂപൂര്‍ ഹാജരാകാതിരുന്നിട്ടുണ്ട്. ജാമ്യം നല്കുകയാണെങ്കില് നൂപുര്‍ രാജ്യം വിടാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല. നൂപുറിനും കൊലപാതകത്തില്‍ പങ്കുണ്ടെന്നതിനാല്‍ തന്നെ തെളിവ് നശിപ്പിക്കാനുള്ള സാദ്ധ്യതയും നിലനില്‍ക്കുന്നതായും സി.ബി.ഐ കോടതിയെ അറിയിച്ചു. ഇതോടെ നൂപുറിന്റെ ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു.
അതേസമയം ദസന ജയിലില്‍ കഴിയുന്ന നൂപുര്‍ തല്‍വാര്‍ ജയിലില്‍ നിരാഹാരസമരം നടത്തുകയണ്. ഇന്നലെ രാത്രിമുതലാണ് നിരാഹാരസമരം ആരംഭിച്ചത്. സുപ്രീംകോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഗാസിയാബാദ് പ്രത്യേക കോടതിയ്ക്ക് മുമ്പാകെ കീഴടങ്ങിയ നൂപുറിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു.2008 മെയില്‍ നോയിഡയിലെ വസതിയിലാണ് ആരുഷിയെയും വീട്ടുജോലിക്കാരനായ ഹേമരാജിനെയും കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കേസന്വേഷണം സി.ബി.ഐ ഏറ്റെടുത്തു.
2011 ഫെബ്രുവരിയിലാണ് ആരുഷിയുടെ മാതാപിതാക്കളായ രാജേഷ് തല്‍വാര്‍, നൂപുര്‍ എന്നിവര്‍ക്കെതിരെ വിചാരണ ആരംഭിക്കാന്‍ കോടതി ഉത്തരവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: