തിരുവനന്തപുരം: രാഷ്ട്രീയക്കാര്‍ക്കെതിരെ അതി രൂക്ഷ വിമര്‍ശനവുമായി ഇന്റലിജന്‍സ് മേധാവി എ.ഡി.ജി.പി സെന്‍കുമാര്‍ രംഗത്ത്. ആഗോള അഴിമതി ദിനാചരണത്തിന്റെ ഭാഗമായി കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ഫോറം സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു സെന്‍കുമാര്‍.
ജനാധിപത്യം ഏറ്റവും കൂറ്റുതലുള്ള കേരളത്തില്‍ അമ്പതോളം രാഷ്ട്രീയ സംഘടനകളുണ്ട്. ഇതിന് വാര്‍ഡ് തലം മുതല്‍ സംസ്ഥാനതലം വരെ ഓരോ വര്‍ഷങ്ങളിലും സമ്മേളനം നടക്കാറുണ്ട്. ഈ സമ്മേളനങ്ങള്‍ക്ക് വലിയൊരു തുക വേണം. ഇത്രയും വലിയ തുക അണികളില്‍ നിന്നും ഒരിക്കലും പിരിച്ചെടുക്കാനാവില്ല. ഇതിന് പലപ്പോഴും ആശ്രയിക്കുന്നത് കച്ചവടക്കാരെയും ഉദ്യോഗസ്ഥരെയുമാണ്. ഇങ്ങനെ പണം കൊടുക്കുന്ന കച്ചവടക്കാരും ഉദ്യോഗസ്ഥരും എങ്ങനെ സമൂഹത്തോട് നീതി പുലര്‍ത്തുമെന്നും എ.ഡി.ജി.പി ചോദിച്ചു.
ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്ന മോട്ടോര്‍ വാഹനവകുപ്പിലാണ്. ഏത് രാഷ്ട്രീയപാര്‍ട്ടി ഭരിച്ചാലും സ്ഥലം മാറ്റത്തിന് വലിയൊരു തുക നല്‍കണം. ഇങ്ങനെ സ്ഥലം മാറിയെത്തുന്ന ഉദ്യോഗസ്ഥര്‍ അഴിമതിക്കാരാവാന് നിര്‍ബന്ധിതരാവുമെന്നും അദ്ദേഹം പറഞ്ഞു. എ.ജിയുടെയും വിജിലന്‍സിന്റെയും ഇടപെടലുകളും ഉദ്യോഗസ്ഥരെ കാര്യപ്രാപ്തി ഇല്ലാത്തവരാക്കി മാറ്റുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: