കണ്ണൂര്‍: അഴിക്കോട് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബിജെപി പ്രവര്‍ത്തകരോടും പ്രചരണ സാമഗ്രികളോടും പോലീസ് കാണിക്കുന്ന പക്ഷപാതപരമായ നിലപാടില്‍ ബിജെപി അഴീക്കോട് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നൂറിലേറെ പ്രചാരണ ബോര്‍ഡുകള്‍ പോലീസ് പൂര്‍ണമായും നശിപ്പിച്ചു. മാസങ്ങള്‍ക്കു മുന്‍പ് ആര്‍എസ്എസിന്റെ വളപട്ടണം ശാഖ കാര്യവാഹ് ബിനോയി ബെന്ഡ്രികിന്റെ കാലുകള്‍ അടിച്ചു തകര്‍ത്ത സംഭവത്തിലും ആര്‍എസ്എസിന്റെ ജില്ലാ ക്യാമ്പ് നടന്ന സ്വകാര്യ സ്കൂള്‍ അടിച്ചു തകര്‍ത്ത സംഭവത്തിലും പ്രതികളെ സംരക്ഷിക്കുന്ന നടപടിയാണ് വളപട്ടണം പോലീസ് കൈക്കൊളളുന്നത്. ബിജെപി-ആര്‍എസ്എസ് പ്രചാരണ ബോര്‍ഡുകളും കൊടിമരങ്ങളും നശിപ്പിക്കുമ്പോള്‍ പോലീസ് സ്ഥാപിച്ച ക്യാമറകള്‍ പ്രവര്‍ത്തനരഹിതമാക്കുന്ന സംഭവം തികച്ചും ദുരൂഹമാണെന്നും ബിജെപി അഴിക്കോട് മണ്ഡലം കമ്മിറ്റി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം പുഴാതി പഞ്ചായത്തിലെ ചില സിപിഎം കേന്ദ്രങ്ങള്‍ക്കു നേരെ ചില സാമൂഹ്യദ്രോഹികള്‍ നടത്തിയ ആക്രമണം ബിജെപി പവര്‍ത്തകരുടെ തലയില്‍ കെട്ടിവെക്കാനുള്ള പോലീസ് നടപടിയെ ബിജെപി അഴിക്കോട് മണ്ഡലം കമ്മിറ്റി അപലപിച്ചു. നിരപരാധിയായ വിദ്യാര്‍ത്ഥികളെപ്പോലും കേസില്‍ കുടുക്കുവാനാണ് പോലീസ് അധികാരികള്‍ ശ്രമിക്കുന്നതെന്നും. പോലീസിന്റെ ഇത്തരം ഏകപക്ഷീയമായ നടപടിയില്‍ പ്രതിഷേധിച്ച് ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ ഇന്നലെ സിഐ വിളിച്ചു ചേര്‍ത്ത സമാധാന യോഗം ബഹിഷ്കരിച്ചു.
യോഗത്തില്‍ മണ്ഡലം പ്രസിഡണ്ട് കെ.എന്‍.വിനോദ് മാസ്റ്റര്‍, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ഒ.കെ.സന്തോഷ്, കെ.എന്‍.മുകുന്ദന്, മണ്ഡലം വൈസ് പ്രസിഡണ്ട് അജിത് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: