ശ്രീകണ്ഠാപുരം: ശ്രീകണ്ഠാപുരം എസ്ഇഎസ് കോളേജില്‍ വിദ്യാഭ്യാസ ബന്ദിനോടനുബന്ധിച്ച് സമരം ചെയ്ത എബിവിപി പ്രവര്‍ത്തകരെ എസ്എഫ്ഐക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ചു. ബ്രണ്ണന്‍ കോളേജില്‍ കഴിഞ്ഞദിവസമുണ്ടായ എസ്എഫ്ഐ-എബിവിപി സംഘര്‍ഷത്തെ തുടര്‍ന്നാണ് എബിവിപി വിദ്യാഭ്യാസ ബന്ദ് നടത്തിയത്. എസ്ഇഎസില്‍ ഇന്നലെ എബിവിപി സമരം തുടങ്ങിയപ്പോള്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടയുകയും പ്രവര്‍ത്തകരെ മര്‍ദ്ദിച്ച് മുറിയില്‍ പൂട്ടിയിടുകയുമായിരുന്നു. എസ്ഇഎസിലെ ഡിഗ്രി വിദ്യാര്‍ത്ഥികളായ എം.വി.ശരത് വയക്കര, അക്ഷയ് ബോസ് മടക്കാട്, കെ.പ്രണവ് കാഞ്ഞിലേരി, അജില്‍ വിളക്കോട് എന്നീ എബിവിപി പ്രവര്‍ത്തകര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ശ്യാം കെ ശശി, അശ്വിന്, ഫൈസല്‍, അര്ജ്ജുന് തുടങ്ങി 15 ഓളം വരുന്ന എസ്എഫ്ഐ പ്രവര്‍ത്തകരാണ് മര്‍ദ്ദിച്ചത്. മര്‍ദ്ദനമേറ്റ എബിവിപി പ്രവര്‍ത്തകരെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ശ്രീകണ്ഠാപുരം പോലീസില്‍ പരാതി നല്കി. പോലീസ് സ്ഥലത്തെത്തിയാണ് മുറിയില്‍ പൂട്ടിയിട്ട പ്രവര്‍ത്തകരെ മോചിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: