തിരുവനന്തപുരം: തിരുവിതാംകൂര്‍ നാട്ടു രാജ്യത്തിലെ ഇളയരാജാവായിരുന്ന ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ അരനൂറ്റാണ്ടിലേറെക്കാലം ജനങ്ങളുമായി അടുത്ത് ഇടപഴകിയ സാധാരണക്കാരനായ ഇളയരാജാവായിരുന്നുവെന്ന് ജസ്റ്റിസ് കെ.സുകുമാരന്‍ അഭിപ്രായപ്പെട്ടു. ഉത്രാടം തിരുനാളിന്റെ മൂന്നാം ചരമവാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ മനുഷ്യസ്നേഹം അസാധാരണമായിരുന്നു. ചിത്തിരതിരുനാളിന്റെ കാലശേഷവും തിരുവിതാംകൂര്‍ രാജകുടുംബത്തിന്റേയും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെയും തലവനെന്നുള്ള നിലയില്‍ അദ്വതീയമായ ഭരണപാടവമാണ് അദ്ദേഹം കാഴ്ചവച്ചത്. ചിത്തിരതിരുനാളിനെ ഉപദേശിക്കുന്നതിലും, എന്നെന്നും മാതൃകയാണെന്നും ജസ്റ്റിസ് സുകുമാരന്‍ അഭിപ്രായപ്പെട്ടു.
ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ: എന്‍.പി.ഉണ്ണി അദ്ധ്യക്ഷത വഹിച്ചു. മാധ്യമ പ്രവര്ത്തകന് മലയിന്‍കീഴ് ഗോപാലകൃഷ്ണന്, ഉത്രാടംതിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജിംഗ് ഡയറക്ടര്‍ ഡോ.ടി.പി.ശങ്കരന്‍കുട്ടി നായര്‍, അംബേദ്ക്കര്‍ ഫൗണ്ടേഷന് ചെയര്മാന് കെ.രാമന്‍കുട്ടി, റസിഡന്റ്സ് അസോസിയേഷന്‍സ് ഭാരവാഹി പുളിമൂട് പി.സുകുമാരന്‍, പ്രൊഫ.ടി.പി.ശങ്കരന്‍കുട്ടി നായര്‍തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: