പാട്ന: ബിഹാറിലെ ഔറംഗബാദില്‍ സിഐഎസ്എഫ് സൈനികന് നാല് സഹപ്രവര്‍ത്തകരെ വെടിവച്ചു കൊന്ന സംഭവത്തില്‍ പുതിയ വെളിപ്പെടുത്തല്‍. പ്രതിയായ സിഐഎസ്എഫ് സൈനികന് നാലു വര്‍ഷമായി മനോരോഗത്തിനുള്ള ചികിത്സയിലായിരുന്നതായി ബന്ധുക്കള്‍
ജവാന് മാനസിക രോഗത്തിന് ചികിത്സയിലായിരുന്നുവെന്നതിന്റെ രേഖകള്‍ ബന്ധുക്കള്‍ പുറത്തുവിട്ടു. സിഐഎസ്എഫ് അധികൃതരെ ഇക്കാര്യം അറിയിച്ചിരുന്നുവെന്നും ഇയാള്‍ക്ക് ആയുധങ്ങള്‍ നല്‍കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നതായും ഇയാളുടെ അമ്മ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.
2008 ലാണ് ബല്‍ബീര്‍ സിഐഎസ്എഫില്‍ ചേര്‍ന്നത്. രണ്ടു വര്‍ഷത്തിന് ശേഷമാണ് അസുഖം തുടങ്ങിയത്. 2013 ല്‍ ഭാര്യയെ സര്‍വ്വീസ് റൈഫിളുകൊണ്ട് തലയ്ക്കടിച്ച് കൊല്ലാന്‍ ബല്‍വീര്‍ സിങ് ശ്രമിച്ചിരുന്നു. ഇതോടെ ബല്‍വീര്‍ സിങിന്റെ അസുഖവിവരം അധികൃതരെ അറിയിച്ചിരുന്നു. ആയുധങ്ങള്‍ നല്‍കരുതെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. അധികൃതര്‍ ശ്രദ്ധിച്ചിരുന്നുവെങ്കില്‍ ഇപ്പോഴത്തെ ദാരുണ സംഭവം ഒഴിവാക്കാനാകുമായിരുന്നുവെന്നും മാതാവ് സരോജാ ദേവി പറഞ്ഞു.
എന്നാല്‍ ബല്‍വീര്‍ സിങിന്റെ അസുഖത്തെക്കുറിച്ചുള്ള വിവരങ്ങളൊന്നും സിഐഎസ്എഫ് രേഖകളിലില്ലെന്നും വീട്ടുകാര്‍ രോഗവിവരത്തെക്കുറിച്ച് അറിയിച്ചിരുന്നില്ലെന്നും സിഐഎസ്എഫ് പിആര്‍ഒ മഞ്ജിത് സിങ് അറിയിച്ചു. സിഐഎസ്എഫ് ആശുപത്രികളിലൊന്നും ബല്‍വീര്‍ സിങ്
ചികിത്സ തേടിയിട്ടില്ല.
വ്യാഴാഴ്ചയാണ് സംഭവം ഔറംഗബാദ് തെര്‍മല്‍ പവര്‍ സ്റ്റേഷനില്‍ കാവല്‍ ജോലിയിലുണ്ടായിരുന്ന ബല്‍വീര്‍ സിങ് എന്ന സൈനികനാണ് സഹപ്രവര്‍ത്തകരായ നാലു പേരെ കൊലപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: