ന്യൂദല്‍ഹി: പാക്കിസ്ഥാനെതിരെ സായുധ യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് പാഷ്തൂണ്‍ വംശജനായ നേതാവ് ഉമര്‍ ദൗഡ് ഉട്ടക്. ലിബറേഷന്‍ ആര്‍മിക്ക് രൂപം നല്കിക്കൊണ്ടു പോരാടാനാണ് തീരുമാനമെന്നും ഉമര്‍ ദൗഡ് ഉട്ടക പറഞ്ഞു.
നൂറ് കണക്കിന് പഷ്തൂണ്‍ പെണ്‍കുട്ടികളെ ലാഹോറിലെത്തിച്ച് ലൈംഗിക വൃത്തിക്ക് ഉപയോഗിക്കുകയാണ്. സ്വാത്തില്‍ നിന്നും വസീരിസ്താനില്‍ നിന്നും പിടിച്ചുകൊണ്ടുവരുന്നതാണവരെ. ഞങ്ങളുടെ നൂറ് കണക്കിന് വീടുകള്‍ പാക് സൈന്യം തകര്‍ത്തു. മാര്‍ക്കറ്റുകള്‍ കൊള്ളയടിക്കുകയും സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും ചെയ്യുന്നു.
പഷ്തൂണിയന്‍ ലിബറേഷന്‍ ആര്‍മി തീവ്രവാദത്തിന് തടയിടാന്‍ ശ്രമിക്കും. ഞങ്ങള്‍ക്കതിന് ആഗോള സമൂഹത്തിന്റെ പിന്തുണ ആവശ്യമാണ്. പാകിസ്ഥാന് പാശ്ചാത്യ സാമ്രാജ്യത്വത്തിന്റെ ഉത്പന്നം മാത്രമാണ്. അത് തദ്ദേശീയമായ എല്ലാ വംശീയതയേയും തകര്‍ത്തുകളഞ്ഞു.
വടക്കു പടിഞ്ഞാറന്‍ പാകിസ്താനിലും അഫ്ഗാനിസ്ഥാനിലുമായി വ്യാപിച്ചു കിടക്കുന്ന ഗോത്രസമൂഹമാണ് പഷ്തൂണുകള്‍. പ്രത്യേക ആചാര,അനുഷ്ഠാനങ്ങള്‍ വെച്ചു പുലര്‍ത്തുന്ന ഇവര്‍ പാകിസ്താനിലെ രണ്ടാമത്തെ വലിയ ഗോത്രസമൂഹമാണ്. സ്വയംഭരണാവകാശത്തിനായി പഷ്തൂണുകളും പാക് സര്‍ക്കാരുമായി ഏറ്റുമുട്ടലിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: